ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

പ്ലസ്‌ വണ്‍.. അധിക വായനയ്ക്ക്


ആനന്ദ ധാര


ചൂടാതെ പോയി നീ നിനക്കായി ഞാന്‍ ചോര ചാറി
ചുവപ്പിചോരെന്‍ പനിനീര്‍ പൂവുകള്‍
കാണാതെ  പോയി നീ നിനക്കായി ഞാന്‍
എന്‍റെ പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്ന് തൊടാതെ പോയി വിരല്‍തുമ്പിനാല്‍ ഇന്നും
നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവല്സരങ്ങള്‍ക്കുമാക്കരെ
അന്തമെഴാതതാം ഓര്‍മ്മകള്‍ക്കക്കരെ
കുംകുമം തൊട്ടു വരുന്ന ശരല്‍ക്കാല
സന്ധ്യയാണിന്നും  എനിക്ക് നീ ഓമനേ
ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം
എന്ത്   ആനന്ദം ആണെനിക്ക്‌ ഓമനേ
എന്നുമെന്നും എന്‍ പാന പാത്രം നിറക്കട്ടെ
നിന്‍ അസാന്നിധ്യം പകരുന്ന വേദന
...........................................................................................................................................................
ഇനി വരുന്നൊരു തലമുറക്ക്‌ ഇവിടെ വാസം സാദ്ധ്യമോ?...

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ? കാലികമായ ഈ ചോദ്യത്തിനുള്ള ഉത്തരം കാണേണ്ടത് നമ്മൾ ഓരോരുത്തരുമാണ്..
ഇത്രയും ശക്തമായൊരു വരികൾ അടുത്ത നാളുകളിലോന്നും കേട്ടിട്ടില്ല. ഇഞ്ചക്കാട് ബാലചന്ദ്രന്‍റെ രചനയും രശ്മി സതീഷിന്‍റെ ശബ്ദവും കൂടിയായപ്പോള്‍ ശക്തമായ പ്രതിഷേധമായി കവിത മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്നു...
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ.?
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും.
ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.
തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയോരോ മലകളും,
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയാണെന്‍ പിറവിയെന്നാല്‍-വിത്തുകള്‍ തന്‍ മന്ത്രണം.
പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കാകണം.
സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ.............
..............................................................................................................................................................

ഒരു ഞരമ്പിപ്പൊഴും.. സച്ചിദാനന്ദൻ


ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്ന്
ഒരില തന്റെ ചില്ലയോടോതി..
ഒരില കൊഴിയാതെയിപ്പോഴും ബാക്കിയെ-
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റിനോടോതി...

ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നില്‍പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി..
ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നില്‍പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി..
ഒരു മരം വെട്ടാതെയൊരു കോണിൽ കാണുമെ-
ന്നൊരു കാടു ഭൂമിയോടോതി

ഒരു സൂര്യനിനിയും ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി...
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാൻ
അടരുന്ന രാത്രിയോടോതി....
അടരുന്ന രാത്രിയോടോതി....

അതു കേട്ടു ഭൂമിതൻ പീഡിതരൊക്കെയും
പുലരിയോടോപ്പമുണര്‍ന്നു...
അവരുണര്‍ന്നപ്പോഴേ പുഴകൾ പാടി,
വീണ്ടും തളിരിടും കരുണയും കാടും...

പുതു സൂര്യൻ മഞ്ഞിന്റെ തമ്പുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും...
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്ന്
ഒരില തന്റെ ചില്ലയോടോതി...
ഒരില തന്റെ ചില്ലയോടോതി...
ഒരില തന്റെ ചില്ലയോടോതി...