ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

എഴുത്തുകാരെപ്പറ്റി .. WRITERS IN MALAYALAM LITERATURE

ബാലചന്ദ്രൻ ചുള്ളിക്കാട് (പേരിനു താഴെ ക്ലിക്ക് ചെയ്യുക)
ബാലചന്ദ്രൻ ചുള്ളിക്കാട്
കെ.ആർ.മീര
കെ.ആർ.മീര
എൻ.എ.നസീർ
എൻ.എ.നസീർ
ടി.പി.രാജീവൻ
ടി.പി.രാജീവൻ
പി.കുഞിരാമൻ നായർ
പി.കുഞ്ഞിരാമൻ നായർ
വൈലോപ്പിള്ളി
വൈലോപ്പിള്ളി

ശ്രീനാരായണ ഗുരു
ശ്രീനാരായണഗുരു
ലളിതാംബിക അന്തർജനം
ലളിതാംബിക അന്തർജനം



MALAYALAM LITERATURE

MALAYALAM LITERATURE

LITERATURE

FOLK LITERATURE


MALAYALAM WRITERS

MALAYALAM LANGUAGE

പ്ലസ്‌ വണ്‍.. അധിക വായനയ്ക്ക്


ആനന്ദ ധാര


ചൂടാതെ പോയി നീ നിനക്കായി ഞാന്‍ ചോര ചാറി
ചുവപ്പിചോരെന്‍ പനിനീര്‍ പൂവുകള്‍
കാണാതെ  പോയി നീ നിനക്കായി ഞാന്‍
എന്‍റെ പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്ന് തൊടാതെ പോയി വിരല്‍തുമ്പിനാല്‍ ഇന്നും
നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവല്സരങ്ങള്‍ക്കുമാക്കരെ
അന്തമെഴാതതാം ഓര്‍മ്മകള്‍ക്കക്കരെ
കുംകുമം തൊട്ടു വരുന്ന ശരല്‍ക്കാല
സന്ധ്യയാണിന്നും  എനിക്ക് നീ ഓമനേ
ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം
എന്ത്   ആനന്ദം ആണെനിക്ക്‌ ഓമനേ
എന്നുമെന്നും എന്‍ പാന പാത്രം നിറക്കട്ടെ
നിന്‍ അസാന്നിധ്യം പകരുന്ന വേദന
...........................................................................................................................................................
ഇനി വരുന്നൊരു തലമുറക്ക്‌ ഇവിടെ വാസം സാദ്ധ്യമോ?...

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ? കാലികമായ ഈ ചോദ്യത്തിനുള്ള ഉത്തരം കാണേണ്ടത് നമ്മൾ ഓരോരുത്തരുമാണ്..
ഇത്രയും ശക്തമായൊരു വരികൾ അടുത്ത നാളുകളിലോന്നും കേട്ടിട്ടില്ല. ഇഞ്ചക്കാട് ബാലചന്ദ്രന്‍റെ രചനയും രശ്മി സതീഷിന്‍റെ ശബ്ദവും കൂടിയായപ്പോള്‍ ശക്തമായ പ്രതിഷേധമായി കവിത മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്നു...
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ.?
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും.
ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.
തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയോരോ മലകളും,
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയാണെന്‍ പിറവിയെന്നാല്‍-വിത്തുകള്‍ തന്‍ മന്ത്രണം.
പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കാകണം.
സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ.............
..............................................................................................................................................................

ഒരു ഞരമ്പിപ്പൊഴും.. സച്ചിദാനന്ദൻ


ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്ന്
ഒരില തന്റെ ചില്ലയോടോതി..
ഒരില കൊഴിയാതെയിപ്പോഴും ബാക്കിയെ-
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റിനോടോതി...

ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നില്‍പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി..
ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നില്‍പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി..
ഒരു മരം വെട്ടാതെയൊരു കോണിൽ കാണുമെ-
ന്നൊരു കാടു ഭൂമിയോടോതി

ഒരു സൂര്യനിനിയും ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി...
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാൻ
അടരുന്ന രാത്രിയോടോതി....
അടരുന്ന രാത്രിയോടോതി....

അതു കേട്ടു ഭൂമിതൻ പീഡിതരൊക്കെയും
പുലരിയോടോപ്പമുണര്‍ന്നു...
അവരുണര്‍ന്നപ്പോഴേ പുഴകൾ പാടി,
വീണ്ടും തളിരിടും കരുണയും കാടും...

പുതു സൂര്യൻ മഞ്ഞിന്റെ തമ്പുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും...
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്ന്
ഒരില തന്റെ ചില്ലയോടോതി...
ഒരില തന്റെ ചില്ലയോടോതി...
ഒരില തന്റെ ചില്ലയോടോതി...

MALAYALAM KAVITHAKAL (lyrics) മലയാളം കവിതകള്‍

 കവിതകള്‍ 
മോഹം - ഒ.എന്‍.വിPDFPrint

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
       തിരുമുറ്റത്തെത്തുവാന്‍ മോഹം


   തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
          നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം 
         മരമോന്നുലുതുവാന്‍ മോഹം 
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം


തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍  മോഹം


ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം


വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം


അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം


വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം


പക
Murukan Kattakkada 
(മുരുകന്‍ കാട്ടാക്കട)

ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണൽ‌ തീരത്ത്-
വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

രാസതീർത്ഥം കുടിച്ചാമാശയം വീർത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികൾ‌
രാത്രികൾ‌ പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകൾ

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാർ‌മേഘമല്ല, കരിമ്പുകച്ചുരുളുകൾ‌
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി.
കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സർ‌പ്പം‌

മഴയേറ്റു മുറ്റത്തിറങ്ങി നിൽ‌ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടൽ
കണ്ണീരിനുപ്പിൻ‌ ചവർപ്പിറക്കൂ
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

ഇരുകൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്ന് മർത്യജന്മം
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക..
ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരർ
ആരുടേതാണുടഞ്ഞൊരീ കനവുകൾ‌?
ആരുടച്ചതാണീ കനൽചിമിഴുകൾ‌?
ആരുടേതീ നിരാലംബ നിദ്രകൾ‌?
ആരുറക്കിയീ ശാന്തതീരസ്മൃതി
നീ, ജലാദ്രി, തമോഗർ‌ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക!

അലറി ആർത്തണയുന്ന തിര തമോഗർ‌ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാർ‌ത്തനാദങ്ങൾ‌ അശാന്തികൾ‌
അവശിഷ്ടമജ്ഞാതമൃതചിന്തകൾ
അം‌ഗുലീയാഗ്രത്തിൽ‌‌ നിന്നൂർന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകൾ
ഇനിയെത്ര തിരവന്നു പോകിലും
എന്റെ കനൽ‌മുറിവിൽ നിൻ‌മുഖം  മാത്രം
എന്റെ ശ്രവണികളിൽ‌ നിൻ‌ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകൾ
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകൾ
കവിളിലാരാണു തഴുകുന്നൊതീ കുളിർ
കടൽ‌ മാതാവ് ഭ്രാന്തവേഗത്തിലോ..?
അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണർന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകൾ‌
ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം
കൊന്നവർ‌ കുന്നായ്മ കൂട്ടാ‍യിരുന്നവർ‌
ഇന്നൊരേകുഴിയിൽ കുമിഞ്ഞവർ‌ അദ്വൈത –
ധർമ്മമാർ‌ന്നുപ്പു നീരായലിഞ്ഞവർ‌
ഇരു കൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്നു മർത്യജന്മം
തിരയായി തീർത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോൽ
കടലിതാ ശാന്തമായോർ‌മ്മകൾ‌ തപ്പുന്നു
ഒരു ഡിസംബർ‌ ത്യാഗതീരം കടക്കുന്നു.





എ.അയ്യപ്പന്‍റെ കവിത 







അമ്മമലയാളം (കുരീപ്പുഴ)
................................................................
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ.
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ.
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ.
വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം.
മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം.
ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി.
തേകുവാന്‍ ,ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം.
അന്യമായ് പോകുന്ന ജീവമലയാളം.
ഓര്‍ക്കുക,അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം.
ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം.
പുള്ളുവന്‍ ,വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം.
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.




പി.പി.രാമചന്ദ്രന്‍റെ കവിത 


ജി.ശങ്കരപ്പിള്ളയുടെ കവിത 





കുരീപ്പുഴയുടെ കവിത 







വയലാര്‍ കവിത



കുഞ്ഞുണ്ണിക്കവിതകള്‍


എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ


അയ്യോ എനിക്കെന്നെ വല്ലാതെ നാറുന്നുവല്ലോ

അയ്യോ എനിക്കെന്റെ മനസ്സില്‍നിന്നു
പുറത്തുകടക്കാനാവുന്നില്ലല്ലോ

അയ്യോ ഞാനെന്നെ എവിടെയോ
മറന്നുവച്ചുപോന്നിരിക്കുന്നുവല്ലോ


ഞാനൊരു കവിതക്കാരന്‍
കപട കവിതക്കാരന്‍
വികടകവിതക്കാരന്‍
എന്നാലും വിതക്കാരന്‍


ഞാനിനിയെന്നുടെയച്ഛനാകും
പിന്നെയമ്മയാകും
പിന്നെ മോനാകും മോളാകും
പിന്നെയോ
ഞാനെന്റെ ഞാനുമാകും


ഞാന്‍ വളയില്‍ വളയില്ല
വളപ്പൊട്ടില്‍ വിളയും


എനിക്കുതന്നെ കിട്ടുന്നൂ
ഞാനയയ്ക്കുന്നതൊക്കെയും
ആരില്‍നിന്നെതതേ നോക്കൂ
വിഡ്ഢിശ്ശിപ്പായിയീശ്വരന്‍

ഞാനുണര്‍ന്നപ്പോളെന്നെക്കണ്ടില്ല ഭാഗ്യം ഭാഗ്യം

പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാന്‍

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം

ഞാനാരുടെ തോന്നലാണ്‌

എന്നെപ്പെറ്റതു ഞാന്‍തന്നെ

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍
ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും
അമ്പട ഞാനേ

എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍

SHORT FILMS (ഹ്രസ്വ സിനിമകൾ)

LEAD INDIA (hindi), TODAY (malayalam),  5 ROOPA (tamil), ASAI (tamil)
WHAT IS THAT ?

 ഹ്രസ്വ സിനിമ കള്‍
I LOVE MY INDIA

 



5 ROOPA









WHAT IS THAT?






SCRAP BOOK (MALAYALAM) 






                            SHADELESS


(https://www.youtube.com/watch?v=dW1QU_mOpWA)






മലയാളത്തിന്‍റെ അധിക വായനയ്‌ക്ക് ..

മലയാളം ക്ലാസ്സുകളില്‍, ചര്‍ച്ചകള്‍, പ്രസംഗം, ഉപന്യാസം, എന്നിവയ്ക്ക് സഹാകമാകുന്ന ചില വിവരങ്ങള്‍..


...എന്‍ഡോസല്ഫാന്റെ ഒരു ഇര 

ഒരു പെണ്കുട്ടിയുടെ ഡയറിയിലെ ഒരു പേജ്
ഇങ്ങനെ:
"ഇന്ന് വളരെ നേരത്തെ ആണ് അമ്മ
ജോലിയ്ക്ക് പോയത്. തിരിച്ചെത്തിയത്
‌ വളരെ വൈകിയും. എനിക്കിന്ന് കോളേജില്
വളരെ അലസമായ ഒരു ദിനമായിരുന്നു. അച്ഛന്
പതിവ് പോലെ എത്തിയത് ഓഫീസ് ടെന്ഷനില്
തന്നെ. രാത്രി ഞങ്ങള്ക്ക് അമ്മ
ചപ്പാത്തിയും കറിയും ഉണ്ടാക്കി വച്ചു.
അത്താഴത്തിനു ഇരുന്ന്,
ചപ്പാത്തി എടുക്കുന്നതിന് ഇടയ്ക്കാണ്
പലതും കരിഞ്ഞു പോയി എന്ന് ഞാന് കണ്ടത്.
അതുകൊണ്ട് സാധാരണ മൂന്നു
ചപ്പാത്തി കഴിക്കുന്ന ഞാന്
രണ്ടെണ്ണം എടുക്കുകയും അതില് അര
ഭാഗം ബാക്കി വയ്ക്കുകയും ചെയ്തു. അച്ഛന്
പക്ഷെ ഒരിക്കലും ഇതൊന്നും ഒരു പ്രശ്നമല്ല.
കരിഞ്ഞ ചപ്പാത്തിയും അല്പം ഉപ്പു കൂടിയ
കറിയും അച്ഛന്
ഏറ്റവും സ്വാദിഷ്ടം ആയിട്ടാണ് കഴിച്ചത്.
അച്ഛന് അപ്പോള് എന്നോട് അന്ന്
കോളേജിലെ വിശേഷങ്ങള്
ചോദിക്കുകയും വരുന്ന വഴിയില് കണ്ട
നാട്ടുകാര്യങ്ങളെ കുറിച്ച് പറയുകയും ചെയ്തു.
സന്തോഷമായി കഴിച്ച്, കൈ കഴുകി അച്ഛന്
ബെഡ് റൂമിലേക്ക് പോയി. ഞാന് പുറകെ ചെന്നു.
കരിഞ്ഞ ചപ്പാത്തി എങ്ങനെ കഴിക്കുന്നുവെന്
നു ചോദിച്ചു. അച്ഛന് പറഞ്ഞത് ഇതാണ്:
"ചപ്പാത്തി കരിഞ്ഞതും കറിയ്ക്ക് ഉപ്പു
കൂടിയതും അമ്മ ശ്രദ്ധിച്ചിട്ട്‌ പോലുമില്ല
എന്ന് മോള് കണ്ടിരുന്നോ? അത്രയ്ക്ക്
ക്ഷീണിതയായിരുന്നു അമ്മ.
ക്ഷീണവും വിശപ്പും ഒക്കെ കൂടുമ്പോള്
ആര്ക്കും ആഹാരത്തെക്കാള് പ്രധാനമാവില്ല
അതിന്റെ സ്വാദ്. ഒരു ടൈംപാസ്
പോലെ ആഹാരം കഴിക്കുന്നവര്ക്കാണ് സ്വാദ്
കുറഞ്ഞാല് പ്രശ്നം. ഒരു ദിവസം ഓടിനടന്ന്
ഓഫീസില് ജോലി ചെയ്തു തളര്ന്നിട്ടാണ് അമ്മ
നമുക്ക് ആഹാരം ഉണ്ടാക്കി തന്നത്.
അമ്മയുടെ ആ സ്നേഹത്തെയാണ് ഞാന്
ഏറ്റവും സ്വാദിഷ്ടമായി കഴിച്ചതും. ആ
അമ്മയെ എന്തിനാണ് വാക്കുകള് കൊണ്ട്
വേദനിപ്പിക്കുന്നത്? എന്ത് വന്നാലും,
കരിഞ്ഞ
ചപ്പാത്തി ആരെയും വേദനിപ്പിക്കില്
ലല്ലോ!"
ഇത് കേട്ടുകൊണ്ടാണ് അമ്മ ബെഡ്റൂമിലേക്ക്
വന്നത്. കേട്ടപ്പോള് അമ്മയുടെ കണ്ണ്
നിറഞ്ഞു. അത് കണ്ട് അച്ഛന് എഴുന്നേറ്റു
ചെന്ന് അമ്മയുടെ തോളില്
തട്ടി "സാരമില്ലെടോ... താന് റസ്റ്റ് എടുക്ക്!"
എന്ന് പറഞ്ഞു. എന്നിട്ട് തിരിഞ്ഞ്,
"വെറുതെ അമ്മയെ കരയിക്കാതെ പോവുന്നുണ്ടോ!"
എന്ന് എന്നോട് തമാശയായി പറഞ്ഞു.
ഇന്ന് വരെ ഞാന് കണ്ടിട്ടുള്ളതില
് ഏറ്റവും മനോഹരമായ കാഴ്ച
അതായിരുന്നു..."
വായിക്കുന്ന ഓരോരുത്തരുടെയും ഓര്മ്മകള്
പിറകിലേക്ക് മറിയുന്നുണ്ടാവും എന്ന് ഞാന്
ഊഹിക്കുന്നു. നല്ലത്. ചില പശ്ചാത്താപങ്ങള്‍,
ചില തിരിച്ചറിവുകള് മുന്നോട്ടുള്ള
ജീവിതത്തില് നല്ലതേ വരുത്തൂ

മലയാളത്തിന്‍റെ പ്രിയ ഗാനങ്ങള്‍ (malayalam old song evergreen) .. video

മലയാളത്തിന്‍റെ പ്രിയ ഗാനങ്ങള്‍

1.ശര റാന്തല്‍ (sara ranthal thiri thaanu..)http://www.youtube.com/watch?v=mxUvMswGmZ4
2.ഓമലാളെ കണ്ടൂ ഞാന്‍ (oamalaale kandu njaan) http://www.youtube.com/watch?v=4PEo1Zju3h0
3 ശങ്ക് പുഷ്പം.. (sankupushpam kannezhuthumbol) http://www.youtube.com/watch?      v=JeOFC8NNZvo&feature=related
4.ചക്രവര്‍ത്തിനീ (chakravartthinee ninakku njan) http://www.youtube.com/watch?v=k5NduvwkbBU&feature=related
5.സന്യാസിനീ (sanyaasini nin punyaasramatthil) http://www.youtube.com/watch?v=PkENM8uYqek&feature=related
6.ആയിരം പാദസരങ്ങള്‍ (aayiram paadhasarangal) http://www.youtube.com/watch?v=PkENM8uYqek&feature=related
7.കായാമ്പൂ (kaayaampoo kannil) http://www.youtube.com/watch?v=ZxCidYKFZaQ

PRIYA KAVITHAKAL (മലയാളത്തിന്റെ പ്രീയ കവിതകൾ)

VANDHIPPIN MAATHAAVINE ...
(വന്ദിപ്പിൻ മാതാവിനെ)
. 

AMMA MALAYALAM
അമ്മ മലയാളം


 

IRULIN MAHAA NIDRAYIL..
ഇരുളിൻ മഹാ നിദ്രയിൽ