ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

K.R.MEERA (കെ.ആർ.മീര)




















കെ.ആർ.മീരയുടെ ഫെയ്സ് ബുക്ക് പേജിൽ നിന്ന്..

കെ.ആര്‍. മീര / ഡോ. എന്‍. രേണുക

­മ­ല­യാ­ള­ത്തി­ലെ ശ്ര­ദ്ധേ­യ­മായ സാ­ഹി­ത്യ­ശാ­ഖ­യാ­ണ്‌ ചെ­റു­ക­ഥ. വൈ­വി­ധ്യ­വും ശ്ര­ദ്ധേ­യ­വു­മായ ധാ­രാ­ളം ചെ­റു­ക­ഥ­ക­ളാല്‍ സമ്പ­ന്ന­മാ­ണ്‌ മല­യാ­ള­ചെ­റു­ക­ഥാ ­സാ­ഹി­ത്യം­. ആദ്യ­കാ­ലം മു­തല്‍­ക്കു­ള്ള കഥ­കള്‍ പരി­ശോ­ധി­ച്ചാല്‍ അത്‌ വ്യ­ക്ത­മാ­കും. മല­യാള ­ചെ­റു­ക­ഥ പല ഘട്ട­ങ്ങ­ളി­ലൂ­ടെ കട­ന്ന്‌ ഇന്ന്‌ ഏറ്റ­വും പു­തിയ ജീ­വി­താ­വ­സ്ഥ­ക­ളെ­യും മാ­ധ്യ­മ­സ്വാ­ധീ­ന­ത്തെ­യും വരെ ചി­ത്രീ­ക­രി­ക്കു­ന്ന കാ­ലി­കാ­വ­സ്ഥ­യില്‍ എത്തി­നില്‍­ക്കു­ന്നു. ഓരോ കാ­ല­ഘ­ട്ട­ത്തി­ലും സാ­ഹി­ത്യ­കൃ­തി­കള്‍ ആവി­ഷ്‌­ക­രി­ക്ക­പ്പെ­ടു­മ്പോള്‍ അവ­യില്‍ സാ­മൂ­ഹി­ക­ത­യു­ടെ സ്വാ­ധീ­നം പ്ര­ക­ട­മാ­ണ്‌.
­വര്‍­ത്ത­മാ­ന­കാല സം­ഭ­വ­ങ്ങ­ളും ചരി­ത്ര­വും എല്ലാം ഉള്‍­പ്പെ­ടു­ത്തി ധാ­രാ­ളം ചെ­റു­ക­ഥ­കള്‍ ഉണ്ടാ­യി­ട്ടു­ണ്ട്‌. സമൂ­ഹ­ത്തി­ന്റെ പൊ­തു­മ­ണ്‌­ഡ­ല­ങ്ങ­ളി­ലേ­ക്കാ­ണ്‌ ചെ­റു­ക­ഥ­ക­ളു­ടെ ദൃ­ഷ്‌­ടി പതി­യു­ന്ന­ത്‌. ആധു­നിക കഥ­ക­ളി­ലെ വര്‍­ദ്ധി­ച്ചു­വ­ന്ന സാ­മൂ­ഹി­കത പഴയ സാ­മൂ­ഹിക പ്ര­തി­ജ്ഞാ­ബ­ന്ധ­ത­യു­ടെ രൂ­പ­ത്തി­ല­ല്ല പ്ര­ക­ട­മാ­കു­ന്ന­ത്‌. സൂ­ക്ഷ്‌­മ­മായ രാ­ഷ്‌­ട്രീയ വി­വേ­കം, സം­സ്‌­കാ­ര­വി­മര്‍­ശ­ന­ത്വ­ര, പ്രാ­ദേ­ശിക സ്വ­ത്വ­ത്തെ സാ­ക്ഷാ­ത്‌­ക­രി­ക്കാ­നു­ള്ള വ്യ­ഗ്ര­ത, സ്‌­ത്രീ­പ­ക്ഷാ­ഭി­മു­ഖ്യം, പാ­രി­സ്ഥി­തി­കാ­വ­ബോ­ധം, നൈ­തി­ക­ജാ­ഗ്രത എന്നി­ങ്ങ­നെ ബഹു­മു­ഖ­മാ­യി അത്‌ വി­ക­സി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ഇന്ന­ത്തെ മി­ക്ക കഥ­ക­ളും നാം ജീ­വി­ച്ചു­പോ­രു­ന്ന സവി­ശേ­ഷ­മായ അവ­സ്ഥ­യോ­ടു­ള്ള പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണ്‌.
­സ്‌­ത്രീ­യു­ടെ അവ­സ്ഥ­യും പ്ര­ശ്‌­ന­ങ്ങ­ളും ഏറ്റ­വും നന്നാ­യി മന­സ്സി­ലാ­ക്കു­ന്ന കഥാ­കാ­രി­ക­ളാ­ണ്‌ മല­യാ­ള­ത്തി­നു­ള്ള­ത്‌. സ്‌­ത്രീ­ര­ച­ന­ക­ളി­ലെ പെണ്‍­മ­യു­ടെ അന്വേ­ഷ­ണ­വും കലാ­പ­വും സവി­ശേ­ഷ­മായ ഒരു സം­വേ­ദ­ന­ത്തി­ന്‌ തു­ട­ക്കം കു­റി­ച്ചു. അവി­ടെ പെ­ണ്ണി­ന്റെ അസ്‌­തി­ത്വ പ്ര­ശ്‌­ന­ങ്ങ­ളെ കണ്ടെ­ത്താ­നു­ള്ള ശ്ര­മ­ങ്ങ­ളു­ണ്ടാ­യി­.
­

"മലയാള കഥയ്‌ക്കു ആധുനികതകള്‍ കണ്ടെത്തികൊണ്ടിരിക്കുന്ന വിരലിലെണ്ണാവുന്ന എഴുത്തുകാരിലൊരാളാണ്‌ മീര. തന്റെ കഥകളോരോന്നിലും മീര തന്റെ ഭാഷയെയും അവബോധത്തെയും സമീപനത്തെയും പുനര്‍ജനിപ്പിക്കുന്നു."
പടി­യി­റ­ങ്ങി­പ്പോയ പാര്‍­വ്വ­തി, പാ­റ, എന്നീ കഥ­ക­ളി­ലൂ­ടെ സ്‌­ത്രീ­യു­ടെ സഹ­ന­വും ചെ­റു­ത്തു­നി­ല്‌­പും സര്‍­ഗാ­ത്മ­ക­മാ­യി ആവി­ഷ്‌­ക­രി­ച്ച ­ഗ്രേ­സി­, സ്‌­ത്രീ­മ­ന­സ്സി­ന്റെ ഗതി­വി­ഗ­തി­ക­ളെ സൂ­ക്ഷ്‌­മ­മാ­യി ആലേ­ഖ­നം ചെ­യ്യു­ന്ന അ­ഷി­ത, ­മാ­ന­സി­, ­ച­ന്ദ്ര­മ­തി­, ­ന­ളി­നി ബേ­ക്കല്‍, ബി. എം. സു­ഹ­റ, എം. ടി രത്‌­ന­മ്മ, അന്ത­രി­ച്ച ­ഗീത ഹി­ര­ണ്യന്‍ എന്നി­ങ്ങ­നെ ഒരു­പാ­ടു­പേര്‍ മല­യാ­ള­ക­ഥ­യു­ടെ പെണ്‍­വ­ഴി­ക­ളില്‍ ഉണ്ട്‌. സി­താ­ര. എസ്‌, ഇന്ദു­മേ­നോന്‍, കെ. ആര്‍. മീ­ര, പ്രി­യ. എ. എസ്‌, രേ­ഖ. കെ ഇങ്ങ­നെ കഥാ­രം­ഗ­ത്തു പേ­രെ­ടു­ത്ത ഏറ്റ­വും പു­തിയ തല­മു­റ­യും ധീ­ര­മായ പ്ര­മേ­യ­ങ്ങ­ളും നട­പ്പു­കാ­ല­ത്തി­ന്റെ ആകു­ല­ത­ക­ളു­ടെ സമര്‍­ത്ഥ­മായ പരി­ച­ര­ണ­വും­കൊ­ണ്ട്‌ ആസ്വാ­ദ­ക­ശ്ര­ദ്ധ­യും നി­രൂ­പ­ക­പ്ര­ശം­സ­യും നേ­ടു­ന്നു. സഹീ­റാ തങ്ങള്‍, ­ഷ­ഹീറ നസീര്‍, റീജ സന്തോ­ഷ്‌ ഖാന്‍, ഷക്കീല വഹാ­ബ്‌, ­ഷീല രാ­മ­ച­ന്ദ്രന്‍ എന്നീ പ്ര­വാ­സി എഴു­ത്തു­കാ­രി­കള്‍ കേ­ര­ള­ത്തി­നു­പു­റ­ത്തും മല­യാ­ള­ത്തി­ന്റെ പെണ്‍­ശ­ബ്‌­ദം കേള്‍­പ്പി­ക്കു­ന്ന­വ­രാ­ണ്‌.
­പു­തിയ തല­മു­റ­യി­ലെ ശ്ര­ദ്ധേ­യ­യായ കഥാ­കാ­രി­യാ­ണ്‌ കെ. ആര്‍ മീ­ര. കെ. ആര്‍ മീര കഥ­യില്‍­നി­ന്നും കഥ­യി­ലേ­ക്ക്‌ തന്നെ­ത്ത­ന്നെ പൊ­ളി­ച്ച­ടു­ക്കു­ന്ന എഴു­ത്തു­കാ­രി­യാ­യാ­ണ്‌ എനി­ക്ക്‌ അനു­ഭ­വ­പ്പെ­ടു­ന്ന­ത്‌   -സക്ക­റിയ
­മ­ല­യാള കഥ­യ്‌­ക്കു ആധു­നി­ക­ത­കള്‍ കണ്ടെ­ത്തി­കൊ­ണ്ടി­രി­ക്കു­ന്ന വി­ര­ലി­ലെ­ണ്ണാ­വു­ന്ന എഴു­ത്തു­കാ­രി­ലൊ­രാ­ളാ­ണ്‌ മീ­ര. തന്റെ കഥ­ക­ളോ­രോ­ന്നി­ലും മീര തന്റെ ഭാ­ഷ­യെ­യും അവ­ബോ­ധ­ത്തെ­യും സമീ­പ­ന­ത്തെ­യും പു­നര്‍­ജ­നി­പ്പി­ക്കു­ന്നു. പു­തിയ തല­മു­റ­യു­ടെ പ്ര­തി­നി­ധി­യായ മീര അറി­ഞ്ഞോ അറി­യാ­തെ­യോ എഴു­ത്തി­ന്റെ ഈ അപ­ക­ട­മേ­ഖ­ല­യില്‍ നി­ന്നു വി­മോ­ചി­ത­യാ­ണ്‌ എന്ന്‌ മീ­ര­യു­ടെ കഥ­കള്‍ പറ­യു­ന്നു. മീ­ര­യു­ടെ കഥ­ക­ളോ­രോ­ന്നും ഭാ­ഷാ­പ­ര­മാ­യും ശില്‍­പ­പ­ര­മാ­യും സ്വ­ന്ത­വും വ്യ­ത്യ­സ്‌­ത­വു­മായ ലോ­ക­ത്തി­ലാ­ണ്‌ നി­ല­കൊ­ള്ളു­ന്ന­ത്‌. മീ­ര­യു­ടെ കഥാ­പാ­ത്ര­ങ്ങ­ളും പ്ര­മേ­യ­വും സ്ഥി­തി­ചെ­യ്യു­ന്ന­തു പര­സ്‌­പ­രം പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന ആഖ്യാ­ന­ങ്ങ­ളു­ടെ കണ്ണാ­ടി­മാ­ളി­ക­യി­ല­ല്ല, മറി­ച്ച്‌ സ്വ­ത­ന്ത്ര­ഭ്ര­മ­ണ­പ­ഥ­ങ്ങ­ളില്‍ തി­രി­യു­ന്ന വ്യ­ത്യ­സ്‌ത ഭാ­വ­നാ­ഗ്ര­ഹ­ങ്ങ­ളി­ലാ­ണ്‌. എഴു­ത്തു­കാ­രി­യും തൂ­ലി­ക­യും ഒന്നു­ത­ന്നെ­യാ­ണെ­ങ്കി­ലും കയ്യൊ­പ്പു­കള്‍ മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു. എഴു­ത്തു­കാ­രി­യു­ടെ മൗ­ലി­ക­ത­യു­ടെ മു­ഖ­മു­ദ്ര­ക­ളി­ലൊ­ന്നാ­ണ്‌ ഈ ആള്‍­മാ­റാ­ട്ടം­.

എ­ന്നാല്‍ അവ­രു­ടെ ഈ കഥ­ക­ളെ­യെ­ല്ലാം സ്‌­പര്‍­ശി­ക്കു­ന്ന സമീ­പന പ്ര­ത്യേ­ക­ത­ക­ളു­ണ്ട്‌. അതാ­യ­ത്‌ അവ ഭാ­ഷ­യോ­ടും ജീ­വി­ത­ത്തോ­ടും എഴു­ത്തി­നോ­ടു­മു­ള്ള എഴു­ത്തു­കാ­രി­യു­ടെ അടി­സ്ഥാന നി­ല­പാ­ടു­ക­ളില്‍ നി­ന്നു­മാ­ണ്‌ ജനി­ക്കു­ന്ന­ത്‌. അതില്‍ പ്ര­ധാ­ന­മാ­യി വരു­ന്ന­ത്‌ നര്‍­മ്മ­ബോ­ധ­വും ഐറ­ണി­യു­മാ­ണ്‌. ജീ­വി­ത­ത്തെ യാ­ഥാ­സ്ഥി­തി­ക­മായ പേ­ശു­വ­ലി­വു­ക­ളി­ല്ലാ­തെ തി­ക­ച്ചും അപ്ര­തീ­ക്ഷി­ത­ങ്ങ­ളായ കോ­ണു­ക­ളില്‍ നി­ന്നു വാ­യി­ക്കാ­നു­ള്ള സന്ന­ദ്ധ­ത­യാ­ണ്‌ എല്ലാം നര്‍­മ്മ­ത്തി­ലൂ­ടെ­യും പ്ര­കാ­ശി­ക്കു­ന്ന­ത്‌. അതോ­ടൊ­പ്പം തന്നെ നര്‍­മ്മ­ത്തി­നു പി­ന്നില്‍ സമ­കാ­ലീ­ന­വും ചരി­ത്ര­പ­ര­വു­മായ ബു­ദ്ധി­കൂര്‍­മ്മ­ത­യും പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്‌.
"മീരയുടെ കഥകളില്‍ പാരമ്പര്യം പ്രതിദ്ധ്വനിയായല്ല മറിച്ച്‌ എതിര്‍ധ്വനിയായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌."

മല­യാ­ള­ത്തി­ലെ എഴു­ത്തു­കാ­രില്‍ പൊ­തു­വേ ­നര്‍­മ്മം­ വി­ര­ള­മാ­ണ്‌. ഐ­റ­ണി­, ചരി­ത്ര­ത്തോ­ടും സമ­കാ­ലീ­ന­ത­യോ­ടും പര­മ്പ­താ­ഗത വി­ധി­ന്യാ­യ­ങ്ങ­ളോ­ടു­മു­ള്ള വി­യോ­ജി­പ്പാ­ണ്‌ പ്ര­ക­ടി­പ്പി­ക്കു­ന്ന­ത്‌. പതി­ഞ്ഞ ധ്വ­നി­ക­ളി­ലൂ­ടെ അതി­നു സങ്കീര്‍­ണ്ണ­മായ ദു­ര­ന്ത­ങ്ങ­ളെ­വ­രെ അട­യാ­ള­പ്പെ­ടു­ത്താന്‍ കഴി­യും. മീ­ര­യു­ടെ എഴു­ത്ത്‌ നര്‍­മ്മ­ത്തെ­യും ഐറ­ണി­യെ­യും ഒരു­പോ­ലെ ചാ­തു­ര്യ­ത്തോ­ടെ ഉള്‍­കൊ­ള്ളു­ന്നു­ണ്ട്‌. മീ­ര­യു­ടെ കഥ­ക­ളി­ലെ പ്ര­തി­രോ­ധ­ത്തി­ന്റെ ഘട­ക­ങ്ങ­ളാ­ണി­വ.

അ­ലി­ഖി­ത­മാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന പു­രു­ഷ­മേ­ധാ­വി­ത്വ ധര്‍­മ്മ­ശാ­സ്‌­ത്ര­ത്തി­ന്റെ കാ­ര്യ­ത്തില്‍ മാ­ത്ര­മ­ല്ല, സാ­മൂ­ഹിക ജീ­വി­ത­ത്തി­ന്റെ വി­വിധ തല­ങ്ങ­ളില്‍ പര­ക്കെ യാ­ഥാ­സ്ഥി­തി­ക­ത്വ­വും പാ­ര­മ്പ­ര്യ­വാ­ദ­വും അടി­യു­റ­പ്പി­ച്ചു നില്‍­ക്കു­ന്ന കേ­ര­ള­ത്തില്‍ ജീ­വി­ക്കു­ക­യും പ്ര­വര്‍­ത്തി­യെ­ടു­ക്കു­ക­യും ചെ­യ്യു­ന്ന ബോ­ധ­വ­തി­യായ ഒരു യു­വ­തി­ക്കു ­പ്ര­തി­രോ­ധം­ നി­ര­ന്ത­ര­സ­ഖാ­വാ­ണ്‌. മീ­ര­യു­ടെ കഥ­ക­ളി­ലെ സമര്‍­ത്ഥ­വും സൂ­ക്ഷ്‌­മ­വു­മായ പ്ര­തി­രോ­ധം സ്‌­ത്രീ­യു­ടെ പരാ­തി­പ്പെ­ട­ലു­ക­ള­ല്ല. മറി­ച്ച്‌ അത്‌ സ്‌­ത്രീ­യു­ടെ അവ­സ്ഥ­യു­ടെ പ്ര­തി­ഭാ­പൂര്‍­ണ്ണ­മായ അപ­നിര്‍­മ്മാ­ണ­മാ­ണ്‌. മീ­ര­യു­ടെ കഥ­കള്‍ സ്‌­ത്രീ­വാ­ദ­ത്തി­ന്റെ നി­ശ്ചി­ത­മായ ആയു­ധ­മോ ഉപ­ക­ര­ണ­മോ ആയി പരി­ണ­മി­ച്ചി­രു­ന്നെ­ങ്കില്‍, ആ പരി­മി­തി­ക­ളില്‍ അവ തീര്‍­ച്ച­യാ­യും കു­ടു­ങ്ങി­പ്പോ­കു­മാ­യി­രു­ന്നു. മറി­ച്ച്‌ അവ ആ അവ­ബോ­ധ­ത്തെ തങ്ങ­ളു­ടെ സൗ­ന്ദ­ര്യ­ശാ­സ്‌­ത്ര­ത്തി­ന്റെ­യും കലാ­പ­ത്തി­ന്റെ­യും ഭാ­ഗ­മാ­ക്കി­ക്കൊ­ണ്ട്‌ ഉയ­രു­ക­യാ­ണ്‌ ചെ­യ്യു­ന്ന­ത്‌.
­

മീ­ര­യു­ടെ കഥാ­ലോ­ക­ത്തെ സ്‌­ത്രീ­യു­ടേ­ത്‌ എന്ന മുന്‍­വി­ധി­യോ­ടെ നോ­ക്കി­കാ­ണാ­നു­ള്ള പ്ര­വ­ണത ഉണ്ടാ­യേ­ക്കാ­വു­ന്ന­താ­ണ്‌. അത്‌ ഓരോ എഴു­ത്തു­കാ­രി­യും നേ­രി­ടു­ന്ന ഭീ­ഷ­ണി അഥ­വാ ഒരു വെ­ല്ലു­വി­ളി­യാ­ണ്‌. മീ­ര­യു­ടെ കഥ­കള്‍ സ്‌­ത്രീ­പു­രുഷ ദ്വ­ന്ദ­ങ്ങള്‍­ക്ക­പ്പു­റ­ത്ത്‌, മല­യാ­ള­ത്തി­ലെ ഏറ്റ­വും മി­ക­ച്ച എഴു­ത്തി­ന്റെ മേ­ഖ­ല­യില്‍ സ്ഥി­തി­ചെ­യ്യു­ന്ന­വ­യാ­ണ്‌. ബഷീ­റി­ന്റെ­യോ ആന­ന്ദി­ന്റെ­യോ കഥ­ക­ളെ നാം പു­രു­ഷ­ന്റേ­ത്‌ എന്നു വി­ളി­ക്കാ­റി­ല്ല. കാ­ര­ണം മല­യാ­ളി­ക­ളു­ടെ പു­രു­ഷ­മേ­ധാ­വി­ത്വ­ലോ­ക­ത്തില്‍ പു­രു­ഷ­നു ചൂ­ണ്ടു­പ­ല­ക­ക­ളു­ടെ ആവ­ശ്യ­മി­ല്ല, മറി­ച്ച്‌ അതി­ന്റെ ആവ­ശ്യം സ്‌­ത്രീ­കള്‍­ക്ക്‌ മാ­ത്ര­മേ­യു­ള്ളു. എന്നാല്‍ മീ­ര­യ്‌­ക്കു ചൂ­ണ്ടു­പ­ല­ക­കള്‍­ക്ക­പ്പു­റ­ത്ത്‌ നി­ല­യു­റ­പ്പി­ക്കാന്‍ കഴി­ഞ്ഞി­രു­ന്നു­.
­

മീ­ര­യു­ടെ എഴു­ത്ത്‌, സ്‌­ത്രീ­യ്‌­ക്ക്‌ പ്ര­ത്യേ­ക­മാ­യി സ്വീ­ക­രി­ക്കേ­ണ്ടി വരു­ന്ന പ്ര­തി­രോ­ധ­ങ്ങള്‍ ഉള്‍­കൊ­ള്ളു­ന്നു­ണ്ട്‌. എങ്കി­ലും ആത്യ­ന്തി­ക­മാ­യി അതു പ്ര­ക­ടി­പ്പി­ക്കു­ന്ന­ത്‌ എല്ലാ നല്ല എഴു­ത്തും നിര്‍­മ്മി­ക്കു­ന്ന പ്ര­തി­രോ­ധ­ങ്ങള്‍ തന്നെ­യാ­ണ്‌- പാ­ര­മ്പ­ര്യ­ത്തോ­ടും, ഭാ­ഷാ­പ­ര­വും മാ­നു­ഷി­ക­ബ­ന്ധ­പ­ര­വു­മായ ക്ലീ­ഷേ­ക­ളോ­ടും, യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തോ­ടു­മെ­ല്ലാ­മു­ള്ള കലാ­പ­ങ്ങള്‍ അട്ടി­മ­റി­യാ­യി­ത്തീ­രു­ക­യാ­ണ്‌. എന്നാല്‍ അത്‌ വി­പ്ല­വാ­ഹ്വാ­ന­ങ്ങ­ളി­ലൂ­ടെ­യോ താ­ത്വി­ക­പ്ര­ചാ­ര­ണ­ങ്ങ­ളി­ലൂ­ടെ­യോ ആവ­ണ­മെ­ന്നി­ല്ല. ഭാ­ഷ­യി­ലും ഭാ­വു­ക­ത്വ­ത്തി­ലും ബന്ധ­നിര്‍­വ്വ­ച­ന­ങ്ങ­ളി­ലും ആഖ്യാ­ന­ശീ­ല­ങ്ങ­ളി­ലും വരു­ത്തു­ന്ന, സൂ­ക്ഷ്‌­മ­വും, പല­പ്പോ­ഴും അടി­യൊ­ഴു­ക്കി­ന്റെ മാ­ത്രം തല­ത്തി­ലു­ള്ള­തു­മാ­യ, അട്ടി­മ­റി­യി­ലൂ­ടെ­യാ­ണ്‌ എഴു­ത്തു­കാ­രന്‍ കല­യി­ലൂ­ടെ­യും സമൂ­ഹ­ത്തി­ന്റെ­യും നി­ശ്ച­ലാ­വ­സ്ഥ­യെ അതി­ജീ­വി­ക്കു­ന്ന­ത്‌. മീര സമര്‍­ത്ഥ­മാ­യും സു­ന്ദ­ര­മാ­യും പര­മ്പ­താ­ഗത പെ­ണ്ണെ­ഴു­ത്തി­നെ­യും ആണെ­ഴു­ത്തി­നെ­യും അട്ടി­മ­റി­ക്കു­ന്നു­.
"ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു കൊണ്ടുപോയി ആവിഷ്‌കരിക്കുവാന്‍ മീരയ്‌ക്കു കഴിയുന്നുണ്ട്‌. യൗവനകാലം തന്നെ ഇരുത്തം വന്ന ഒരു എഴുത്തുകാരിയാണ്‌ മീര. അതുകൊണ്ടാണ്‌ ഭാഷയില്‍ യൗവനം സൂക്ഷിക്കുമ്പോഴും മീരയുടെ കഥാപാത്രങ്ങള്‍ സ്വന്തം യൗവനത്തില്‍ നിന്നു കുതറിമാറുവാന്‍ ശ്രമിക്കുന്നത്‌."
പാ­ര­മ്പ­ര്യ­ത്തെ തല­യി­ലേ­റ്റി പൂ­ജി­ക്കാ­തെ വള­മാ­യി കാല്‍­ച്ചു­വ­ട്ടില്‍ ചവി­ട്ടി­ക്കു­ഴ­യ്‌­ക്കാ­നു­ള്ള ശേ­ഷി ഇതി­ന്റെ ഭാ­ഗ­മാ­ണ്‌. അപ്പോള്‍ മാ­ത്ര­മാ­ണ്‌ പാ­ര­മ്പ­ര്യം ഊര്‍­ജ്ജ­മാ­യി മാ­റു­ന്ന­ത്‌. മീ­ര­യു­ടെ കഥ­ക­ളില്‍ പാ­ര­മ്പ­ര്യം പ്ര­തി­ദ്ധ്വ­നി­യാ­യ­ല്ല മറി­ച്ച്‌ എതിര്‍­ധ്വ­നി­യാ­യാ­ണ്‌ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­ത്‌. മു­ഖ്യ­ധാര പു­രുഷ എഴു­ത്തു­കാ­രില്‍ അധി­കം പേ­രെ­യും പേ­ടി­ച്ചു വി­റ­പ്പി­ക്കു­ന്ന ഒരു മേ­ഖ­ല­യാ­ണ്‌ ലൈം­ഗീ­ക­ത. ആ അടി­സ്ഥാന ജീ­വി­താ­വാ­സ്‌­ത­വ­ത്തി­നു മു­ന്നില്‍ അവ­രു­ടെ പേ­ന­ക­ളി­ലെ മഷി വറ്റു­ന്നു. എന്നാല്‍ മീര തന്റെ കഥ­ക­ളില്‍ ലൈം­ഗി­ക­ത­യെ ആര്‍­ജ്ജ­വ­ത്തോ­ടെ­യും പരി­ഭ്ര­മ­മെ­ന്ന്യ­യും ഫലി­ത­പാ­ട­വ­ത്തോ­ടെ­യും അഭി­മു­ഖീ­ക­രി­ക്കു­ന്നു­. ­മു­ഖ്യ­ധാ­ര­പു­രു­ഷ­സാ­ഹി­ത്യ പാ­ര­മ്പ­ര്യം ശൃം­ഗാ­ര­ത്തെ­യും ക്ലീ­ഷേ-ഭരി­ത­പ്രേ­മ­ത്തെ­യും ആണ്‌ ലൈം­ഗി­ക­ത­യ്‌­ക്ക്‌ പക­ര­മാ­യി വെ­ച്ച­ത്‌. എന്നാല്‍ ആ പാ­ര­മ്പ­ര്യ­ത്തെ സു­ന്ദ­ര­മാ­യി തല­കു­ത്തി നിര്‍­ത്താന്‍ മീ­ര­യ്‌­ക്ക്‌ കഴി­യു­ന്നു­ണ്ട്‌. ലളി­ത­വും നേ­രി­ട്ടു സം­വ­ദി­ക്കു­ന്ന­തു­മായ ഗദ്യ­മാ­ണ്‌ മീര എഴു­തു­ന്ന­ത്‌. (സ­ക്ക­റി­യ, 2006: 8-10)
­

മീ­ര­യു­ടെ കഥ­കള്‍ പൂ­രം പോ­ലെ­യാ­ണ്‌ എന്ന്‌ പു­ന­ത്തില്‍ കു­ഞ്ഞു­ബ്‌­ദു­ള്ള അഭി­പ്രാ­യ­പ്പെ­ടു­ന്നു. മീ­ര­യു­ടെ മി­ക്ക കഥ­ക­ളും ശ്രേ­ണീ­ഗ­ത­മ­ല്ല, മറി­ച്ച്‌ വ്യ­ക്തി­ഗ­ത­മാ­ണ്‌ വ്യ­ക്തി­ശ­ബ്‌­ദം പല അര്‍­ത്ഥ­ത്തി­ലും കഥ­ക­ളില്‍ ഉപ­യോ­ഗി­ച്ചി­ട്ടു­ണ്ട്‌. ലോ­ക­ത്തു­ള്ള ഏതൊ­ക്കെ പദാര്‍­ത്ഥ­ങ്ങ­ളാ­ണോ കഥ­യില്‍ വന്നു ഭവി­ക്കു­ന്ന­ത്‌ അവ­യെ­ല്ലാം വ്യ­ക്തി­ക­ളാ­ണ്‌. മീ­ര­യു­ടെ കഥ­കള്‍ കല്‌­ക്ക­രി­പോ­ലെ­യ­ല്ല; സ്ഥ­ടി­കം പോ­ലെ­യാ­ണ്‌. (പു­ന­ത്തില്‍, 2002:8-10)

ഇ­ന്ന­ത്തെ പെ­ണ്ണി­ന്റെ അവ­സ്ഥ­ക­ളെ ഫെ­മി­നി­സ­ത്തി­ന്റെ അതി­രു­കള്‍­ക്ക­പ്പു­റ­ത്തേ­ക്കു കൊ­ണ്ടു­പോ­യി ആവി­ഷ്‌­ക­രി­ക്കു­വാന്‍ മീ­ര­യ്‌­ക്കു കഴി­യു­ന്നു­ണ്ട്‌. ഏതു­കാ­ല­ത്തേ­യും കഥ­ക­ളി­ലൂ­ടെ നേ­രി­ടു­ക­യാ­ണ്‌ ആ കഥാ­കാ­രി ചെ­യ്യു­ന്ന­ത്‌. യഥാര്‍­ത്ഥ­ത്തില്‍ നമ്മു­ടെ കഥാ­സാ­ഹി­ത്യ­ത്തി­ന്റെ യൗ­വ­ന­മാ­ണ്‌ മീ­ര­യു­ടെ കഥ­കള്‍. യൗ­വ­ന­ത്തി­ന്റെ കൂ­സ­ലി­ല്ലാ­യ്‌­മ­യും ധി­ക്കാ­ര­വും എല്ലാം മീ­ര­യു­ടെ കഥ­ക­ളില്‍ പ്ര­ക­ട­മാ­ണ്‌. എഴു­ത്തു­കാര്‍­ക്ക്‌ അവ­രു­ടെ ചെ­റു­പ്പ­കാ­ലം മാ­ത്രം എത്തി­പ്പി­ടി­ക്കു­വാന്‍ കഴി­യു­ന്ന സാ­ന്ദ്ര­സൗ­ന്ദ­ര്യ­വും തീ­വ്ര­ത­യും മീ­ര­യു­ടെ ഭാ­ഷ­യ്‌­ക്കു­ണ്ട്‌. പ്രാ­യം കൂ­ടു­മ്പോ­ഴാ­ണ്‌ ഇരു­ത്തം വരു­ക. എന്നാല്‍ യൗ­വ­ന­കാ­ലം തന്നെ ഇരു­ത്തം വന്ന ഒരു എഴു­ത്തു­കാ­രി­യാ­ണ്‌ മീ­ര. അതു­കൊ­ണ്ടാ­ണ്‌ ഭാ­ഷ­യില്‍ യൗ­വ­നം സൂ­ക്ഷി­ക്കു­മ്പോ­ഴും മീ­ര­യു­ടെ കഥാ­പാ­ത്ര­ങ്ങള്‍ സ്വ­ന്തം യൗ­വ­ന­ത്തില്‍ നി­ന്നു കു­ത­റി­മാ­റു­വാന്‍ ശ്ര­മി­ക്കു­ന്ന­ത്‌.

ഉ­ത്ത­രാ­ധു­നി­ക­ത­യു­ടെ അട­യാ­ള­ങ്ങ­ളി­ലൊ­ന്നായ ബു­ദ്ധി­പ­രത മീ­ര­യു­ടെ കഥ­ക­ളില്‍ പ്ര­ക­ട­മാ­ണ്‌. മാ­ത്ര­മ­ല്ല ഉത്ത­രാ­ധു­നി­ക­ത­യ്‌­ക്കു­ശേ­ഷം വരാന്‍ പോ­കു­ന്ന ഹൈ­പ്പര്‍ റി­യ­ലി­സ­ത്തി­ന്റെ സൂ­ച­ന­ക­ളും ഇതി­ലു­ണ്ട്‌. സ്‌­ത്രീ­വാ­ദി­ക­ളു­ടെ ആള്‍­ക്കൂ­ട്ട­ത്തോ­ടൊ­ന്നി­ച്ച്‌ നട­ക്കാ­തെ­യും സൈ­ദ്ധാ­ന്തിക ഭാ­ഷ­ണ­ങ്ങ­ളില്‍ മു­ഴു­കാ­തെ­യും സ്‌­ത്രീ­യു­ടെ സമ­കാ­ലീന അവ­സ്ഥ­ക­ളോ­ട്‌ സര്‍­ഗാ­ത്മ­ക­മാ­യി പ്ര­തി­ക­രി­ച്ച എഴു­ത്തു­കാ­രി­യാ­ണ്‌ മീ­ര. (മു­കു­ന്ദന്‍, 2006: 6-10)
­

സ്‌­ത്രീ എഴു­ത്തു­കാ­രില്‍ ശ്ര­ദ്ധേ­യ­യായ എഴു­ത്തു­കാ­രി­യാ­ണ്‌ മീ­ര. സമ­കാ­ലീ­ന­മായ സ്‌­ത്രീ കഥാ­കാ­രി­ക­ളില്‍ നി­ന്നും മീ­ര­യു­ടെ കഥ­കള്‍ ഭാ­ഷാ­സൃ­ഷ്‌­ടി­കൊ­ണ്ടും ആശ­യ­സ്വീ­ക­ര­ണം കൊ­ണ്ടും കഥാ­പാ­ത്ര­സൃ­ഷ്‌­ടി­കൊ­ണ്ടും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു. ഈ വ്യ­ത്യാ­സം ഒരു തര­ത്തി­ല­ല്ല­ങ്കില്‍ മറ്റൊ­രു തര­ത്തില്‍ കേ­ര­ളീയ അന്ത­രീ­ക്ഷ­ത്തെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­താ­ണ്‌.

(മലയാളം malayal.am എന്ന വെബിൽ നിന്ന്)

No comments:

Post a Comment