ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

K.R.MEERA (കെ.ആർ.മീര)


















കൈപ്പാട്( kaippaad )

കൈപ്പാട് ‌- സംവിധായകൻ
(director, kaippaad)


കൈപ്പാട് ഡോക്യുമെന്ററിയിൽ നിന്ന് ചില ചിത്രങ്ങൾ




കടലിനോടോ പുഴയോടോ ചേർന്ന് കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലം.കോൾനിലങ്ങൾ. ഇവിടെ നടക്കുന്ന കൃഷി. വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയാണ് കൈപ്പാട് കൃഷി. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഇത്തരം മേഖലകളിലെ കാർഷിക പരീക്ഷണങ്ങൾ സംഘടിപ്പിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ പണ്ട് മുതൽക്കേ ഉള്ള കൈപ്പാട് നെൽകൃഷി വളരെ പ്രസിദ്ധമാണ്

കൂടുതൽ വിവരങ്ങൾക്ക് താഴെ ക്ലിക്ക് ചെയ്യുക
http://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D





കൈപ്പാട്  ഡോകുമെന്ററി ഇവിടെ കാണാം 

 ചുവടെ ക്ലിക്ക് ചെയ്യുക 






മലബാറിന്‍റെ സ്വന്തം ‘കൈപ്പാട് അരി’ ഭൗമശാസ്ത്ര സൂചികയില്‍

കണ്ണൂര്‍ : നവര, പാലക്കാടന്‍ മട്ട, പൊക്കാളി, വയനാടന്‍ ഗന്ധകശാല ജീരകശാല എന്നീ നെല്ലിനങ്ങള്‍ക്ക് പിന്നാലെ മലബാറിന്റെ സ്വന്തം കൈപ്പാട് അരിയും ഭൗമശാസ്ത്ര സൂചികയില്‍ ഇടം നേടി. മറ്റ് മൂന്ന് ഉല്‍ന്നങ്ങള്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള ഒരേയൊരിനമായാണ് കൈപ്പാട് അരി ഇത്തവണ സൂചികയിലിടം നേടിയത്.
അന്താരാഷ്ട്ര വിപണിയില്‍ അരിയ്ക്ക് സവിശേഷ സ്ഥാനം നേടിക്കൊടുക്കുന്നതാണ് ഈ പദവിലബ്ധി.
 ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉല്‍പനന്നങ്ങളുടെ ഗുണമേന്‍മയുടെ അടിസ്ഥാനത്തിലുള്ളതാണ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സിന്റെ ആഗോളാംഗീകാരമുള്ള ഈ പട്ടിക.
മലബാറിലെ പരമ്പരാഗത കൃഷി രീതിയായ കൈപ്പാട് കൃഷിയിലൂടെയാണ് കൈപ്പാട് അരി ഉല്‍പാദിപ്പാക്കുന്നത്. കടലിനോടോ പുഴയോടോ ചേര്‍ന്നുള്ള ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പിലാണ് കൈപ്പാട് കൃഷി. ഉപ്പുരസത്തെ അതിജീവിക്കാന്‍ കഴിയുന്ന നെല്ലിനങ്ങള്‍ മാത്രമേ ഈ നിലങ്ങളില്‍ യോജിക്കൂ. കേരള കാര്‍ഷിക സര്‍വ്വകലാശാല പടന്നക്കാട് കാര്‍ഷിക കോളജ് അധ്യാപിക ഡോ ടി വനജയുടെ നേതൃത്വത്തില്‍ ഏഴോം മലബാര്‍ ഫാര്‍മേഴ്‌സ് സൊസൈറ്റിയാണ് സ്ഥാനലബ്ധിക്കായി പ്രവര്‍ത്തിച്ചത്.
ഉല്‍പാദനം കുറവായിരുന്ന കുതിര്, ഓര്‍ക്കയമ, ഓര്‍പ്പാണ്ടി, ഒടിയന്‍ തുടങ്ങിയ പരമ്പാരഗത വിത്തിനങ്ങള്‍ക്ക് പുറമെ ഏഴോം ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളും കൈപ്പാട് കൃഷിയ്ക്കായി ഡോ വനജയുടെ നേതൃത്വത്തില്‍ വികസിപ്പിക്കപ്പെട്ടു.
രാസവളപ്രയോഗമില്ലാതെ ജൈവരീതിയിലാണ് കൈപ്പാട് കൃഷി. നിലങ്ങളിലെ സൂഷ്മജീവികള്‍ മുതല്‍ ദേശാടനക്കിളികള്‍ വരെ കൃഷിയെ സ്വാധീനിക്കുന്നു. വര്‍ഷത്തില്‍ ഒറ്റത്തവണയുള്ള നെല്‍കൃഷി ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്. നവംബറില്‍ കൊയ്ത്ത്. ശേഷം മത്സ്യകൃഷി. ഏപ്രിലിലെ മത്സ്യക്കൊയ്ത്തിന് ശേഷം വീണ്ടും നെല്‍കൃഷി. ഇതാണ് കൈപ്പാട് രീതി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി നാലായിരത്തിലധികം ഹെക്ടര്‍ വരുന്ന കൈപ്പാട് നിലങ്ങളില്‍ പകുതിയിലേറെ ഇന്ന് ഉപയോഗശൂന്യമാണ്.
ഭൂമിശാസ്ത്ര സൂചികയിലേക്ക് കയറുന്ന കൈപ്പാട് കൃഷി ഭാവിയില്‍ സമൃദ്ധമായ ഒരു കൊയ്ത്തുകാലം പ്രതീക്ഷിക്കുന്നു.

(വാർത്ത, ഇന്ത്യാ വിഷൻ, 5 Aug 2013 06:56:

നീലക്കുയിൽ (neelakkuyil) കായലരികത്ത്.. kaayalarikatth


എന്ന സിനിമാ ഗാനത്തിന്റെ വീഡിയോ കാണുവാൻ താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=e7oRdTJZFTE
















മത്സ്യം (ടി.പി.രാജീവൻ) malsyam


d

മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനമാണ് ടി.പി. രാജീവന്റെ മത്സ്യം എന്ന കവിതയുടെ ജീവന്‍. ഏതു വെല്ലുവിളികള്‍ക്കും മുന്നില്‍ പതറാതെ, പ്രലോഭനങ്ങളില്‍ വീഴാതെ സ്വന്തം അസ്തിത്വത്തിന്റെ കൊടിയടയാളം വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന ആത്മബോധമാണ് മത്സ്യം ഉദാഹരിക്കുന്നത്. ഒപ്പം ചെറുതുകളുടെ ചെറുത്തുനില്‍പ്പിന്റെ, ജീവിതം തന്നെ നിരന്തരമായ പോരാട്ടമാവുന്ന ചെറിയവരുടെ പ്രതിനിധിയും ആകുന്നു മത്സ്യം.
മണല്‍ത്തരിയോളം പോന്നൊരു
മത്സ്യം
കടല്‍ത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു.
എന്ന നാല് വരികളുടെ വ്യാഖ്യാനമാണ് പിന്നീടുള്ള കാവ്യഭാഗം മുഴുവന്‍. ആ പോരാട്ടം എന്തിനു വേണ്ടിയാണ്? എങ്ങിനെയൊക്കെയുള്ളതാണ്? കവി വിശദീകരിക്കാന്‍ ശ്രമിക്കുന്നത് അതാണ്.
മത്സ്യത്തെ തുടക്കത്തില്‍ തന്നെ മണല്‍ത്തരിയോടാണ് കവി സാദൃശ്യപ്പെടുത്തുന്നത്. മത്സ്യത്തിന്റെ ചെറിയത് / നിസ്സാരമായത്/ എങ്കിലും കടല്‍ത്തിരയോട് ഏറെക്കാലമായി പൊരുതി നില്‍ക്കുന്നത് തുടങ്ങിയ ഭാവങ്ങള്‍ ഇതിലൂടെ വ്യക്തമാവുന്നു. ആ പോരാട്ടത്തിന്റെ ഗാംഭീര്യവും മാഹാത്മ്യവും കൂടി ഇതിലൂടെ വ്യഞ്ജിക്കുന്നു. സമന്മാര്‍ തമ്മിലുള്ള മത്സരമല്ലിത്. ദാവീദും ഗോലിയാത്തും പോലെ ഐതിഹാസികമായ മാനം ഈ പോരാട്ടത്തിനും കൈവരുന്നു. പടയാളികള്‍ എന്ന കവിതയില്‍ വൈലോപ്പിള്ളി, പ്രപഞ്ചശക്തികളോട് ഏറ്റുമുട്ടുന്ന സാധാരണക്കാരായ കര്‍ഷകത്തൊഴിലാളികളെ പെരുംപോരാളികള്‍ എന്നാണല്ലോ വിളിക്കുന്നത്. കടല്‍ത്തിര നൂറ്റാണ്ടുകളായി ശ്രമിച്ചിട്ടും മണല്‍ത്തരിയെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലനില്‍പ്പിനു വേണ്ടിയുള്ള ആ പോരാട്ടം മത്സ്യത്തിനും ബാധകമാണ്. കടല്‍ത്തിരയോട് മത്സ്യം പോരടിക്കുന്നതും അതിനെ കീഴടക്കാനോ അതിന്റെ മേല്‍ തന്റെ ആധിപത്യം ഉറപ്പിക്കാണോ അല്ല. ആ പോരാട്ടമാണ് മത്സ്യത്തിന്റെ ജീവന്റെ കാതല്‍. അതില്ലെങ്കില്‍ അവനില്ല. അതോടെ അവനും കടല്‍ത്തിരയുടെ ഭാഗം ആകും.
കടല്‍ത്തിരയും മത്സ്യവും തമ്മിലുള്ള ബന്ധവും സവിശേഷം ശ്രദ്ധിക്കെണ്ടാതാണ്. കടല്‍ മത്സ്യത്തിന് ഒരേ സമയം അതിന്റെ ആവാസസ്ഥാനവും എന്നാല്‍ തന്റെ സ്വതന്ത്രമായ നിലനില്‍പ്പിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ശത്രുവും ആണ്. മനുഷ്യസ്വാതന്ത്ര്യമാണ് മത്സ്യം പ്രധിനിധാനം ചെയ്യുന്നതെങ്കില്‍ കടല്‍ സമൂഹമാണ്, സമൂഹത്തിന്റെ പൊതു ബോധമാണ്. സ്വതന്ത്ര വ്യക്തി സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍ തന്നെ സമൂഹത്തില്‍ നിന്നും ഭിന്നമായ വ്യക്തിത്വം അയാള്‍ക്കുണ്ട്. ഒപ്പം സമൂഹത്തിന്റെ പൊതു ബോധാവുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിലും ആണ് അയാള്‍. അതുകൊണ്ട് തന്നെ മത്സ്യത്തിന്റെ ആ പൊരുതിനില്‍പ്പ് പ്രസക്തമാണ്. ആ നില്‍പ്പ് തന്നെ വിജയത്തിന് തുല്യമാണ്, അവര്‍ തമ്മിലുള്ള വൈരുധ്യം പരിഗണിച്ചാല്‍. കവി ഊന്നല്‍ നല്‍കുന്നത് 'ഒറ്റയ്ക്ക്' എന്ന നിലയ്ക്കാണ്. ഒറ്റപ്പെട്ട വ്യക്തിയും ബൃഹദാകാരം പൂണ്ട സമൂഹതാത്പര്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വ്യക്തി പലപ്പോഴും ഒറ്റയ്ക്കാണ്. ഒറ്റയ്ക്ക് എന്ന ഈ നിലയാണ് അയാളുടെ നിലനില്‍പ്പിനും അതിജീവനത്തിനും ആയുള്ള പോരാട്ടങ്ങളെ ധീരോദാത്തമാക്കുന്നത്.
മത്സ്യത്തിന്റെ പോരാട്ടങ്ങളുടെ വഴികളുടെയും അവനെതിരായി പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെയും വിശദാംശങ്ങളാണ് തുടര്‍ന്നുള്ള വരികളില്‍ ഉള്ളത്.
വേലിയേറ്റങ്ങളുടെ
വൈകുന്നേരങ്ങളില്‍
അവന്‍
എല്ലാ കൊടികള്‍ക്കും മുകളില്‍
ഒഴുക്കുകള്‍ ഉള്‍വലിയുമ്പോള്‍
എല്ലാ രഹസ്യങ്ങള്‍ക്കും അടിയില്‍.
കടല്‍ എന്ന പോലെ സമൂഹവും നിശ്ചലമല്ല. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സമൂഹത്തിലുമുണ്ട്. സാമൂഹികമായ വലിയ ചലനങ്ങള്‍ എല്ലാ വ്യക്തികളെയും അതിന്റെ തണലിലാക്കും. എന്നാല്‍ ആ സ്വാധീനത്തില്‍പ്പെടാതെ മാറിനില്‍ക്കുന്ന വ്യക്തികള്‍ ഉണ്ട്. ഒഴുക്കിനെതിരെയായിരിക്കും എപ്പോഴും അവര്‍ നീന്തുക. സമൂഹത്തെ ഒന്നാകെ ഉയരങ്ങളിലേക്ക് ഉയര്‍ത്തിയ അത്തരം ചരിത്ര സന്ധികളില്‍പ്പോലും അവന്‍ എല്ലാ കൊടികളുടെയും തണലുകളില്‍ നിന്ന് ഒഴിഞ്ഞു നിന്നു. ഒരു പ്രസ്ഥാനത്തിനും കൊടിക്കും കീഴില്‍ അവന്‍ ഒതുങ്ങിയില്ല. ചെറുതെങ്കിലും ആന്തരികമായ വലിപ്പം കൊണ്ട് അവന്‍ കൊടികള്‍ക്കു മുകളില്‍ തലയുയര്‍ത്തി നിന്നു. കൊടികള്‍ക്ക് കീഴില്‍ വിധേയരായി നിന്ന അനുയായികളെക്കാള്‍ പൊക്കം അപ്പോള്‍ അവനുണ്ടായിരുന്നു. ആകാശത്തോളം ഉയര്‍ന്ന തിരമാലകള്‍ക്ക് മുകളില്‍ ആയിരുന്നു അവന്‍ അന്നേരങ്ങളില്‍ സ്ഥാനം പിടിച്ചത്. വേലിയേറ്റത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളില്‍ നിന്ന് അതിനൊപ്പം ഉയര്‍ന്നാണ് നീന്തല്‍ അറിയുന്നവര്‍ രക്ഷപ്പെടുന്നത്. വേലിയേറ്റങ്ങള്‍ സ്ഥായിയല്ല. ഒഴുക്കുകള്‍ ഉള്‍വലിയും. അപ്പോള്‍ അവശേഷിക്കുന്നവയിലും അവനെ കണ്ടെത്താന്‍ കഴിയില്ല. ചാരക്കണ്ണുകള്‍ അരിച്ചുപെറുക്കിയാലും രഹസ്യങ്ങളുടെ ആഴങ്ങളില്‍ ഒളിച്ച അവനെ കണ്ടെത്തുക പ്രയാസമാവും.
വലക്കണ്ണികള്‍ക്ക്
അവനോളം
ചെറുതാകാനായില്ല.
ചൂണ്ടക്കൊളുത്തുകള്‍ക്കു
അവനെപ്പോലെ വളയാനും.
വായ്ത്തലകള്‍ക്ക്
അവന്റെ വേഗവും കിട്ടിയില്ല.
മത്സ്യത്തിന്റെ സ്വാതന്ത്ര്യം നിഹനിക്കാനായി എന്തെന്ത് ആയുധങ്ങളാണ് ഒരുക്കൂട്ടിയത്. അവനെ കുടുക്കാനായി എങ്ങും വലകള്‍ ഉയര്‍ന്നു. പ്രലോഭനത്തിന്റെ രുചി ചുറ്റുംവിതറി ചൂണ്ടക്കൊളുത്തുകള്‍ തയ്യാറാക്കപ്പെട്ടു. വെട്ടിതുണ്ടുതുണ്ടാക്കാന്‍ വായ്ത്തലകള്‍ രാകിമിനുക്കി. എന്നാല്‍ ഇവയൊന്നും അവനെ ഒന്നും ചെയ്തില്ല. ഓരോ ഇടത്തും അവന്‍ സൂക്ഷ്മതയോടെ, ശ്രദ്ധയോടെ വഴുതിമാറി. സ്വതന്ത്രനായ മനുഷ്യനെ വ്യക്തിയെ കുരുക്കാനായി പലതരത്തിലുള്ള വലകള്‍ സമൂഹം വിരിച്ചിരിക്കയാണ്. കുരുങ്ങിയാല്‍ എളുപ്പം പൊട്ടിച്ചെറിയാന്‍ കഴിയാത്തതാണ് പുതിയ വലക്കണ്ണികള്‍. പുതിയകാലത്ത് എല്ലാം നെറ്റ് അധിഷ്ടിതമാണ്. നമ്മളറിയാതെ ഇത്തരം നെറ്റ് വര്‍ക്കുകളും നമ്മളെ കുടുക്കിയിടും. അവ ഏതെങ്കിലും ഒരിടത്തല്ല. അതിന്റെ കണ്ണികള്‍ സര്‍വ്വവ്യാപിയാണ്. ഈ ആഗോള നെറ്റ് വര്‍ക്കുകള്‍ക്ക് പിടികൂടാന്‍ കഴിയാത്തത്രയും ചെരുതാവും അവനപ്പോള്‍. ചെറുതാവുക, ഉള്‍വലിയുക ഒരു യുദ്ധതന്ത്രവുമാണ്.
ചൂണ്ടക്കൊളുത്തുകള്‍ക്ക് അവനെ പിടികൂടാന്‍ കഴിയാത്തത് അവനോളം വളയാന്‍ അതിനു കഴിയാത്തത് കൊണ്ടാണ്. ചൂണ്ടയ്ക്ക് പ്രത്യക്ഷാര്‍ത്ഥത്തില്‍ തന്നെ ചതിയുടെയും വഞ്ചനയുടെയും ആകൃതിയാനുള്ളത്. പ്രലോഭനങ്ങളെ മുന്‍ നിര്‍ത്തിയാണ് ചൂണ്ട പ്രവര്‍ത്തിക്കുന്നത്. നമ്മെ പ്രലോഭിപ്പിച്ച് ഇരകളാക്കാന്‍ അത് ഏതു വേഷവും സ്വീകരിക്കും. വിപണിയും കമ്പോള സംസ്‌കാരവും സ്വതന്ത്രരായ മനുഷ്യരെയാണ് ഭയപ്പെടുന്നത്. അതുകൊണ്ട് തന്നെ അവരെ വശീകരിച്ച് തങ്ങളുടെ ശീതീകരിച്ച മുറികളിലെ അതിഥികളാക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കും. മൂര്‍ച്ചയേറിയ ആയുധങ്ങളും അവനു നേരെ പ്രയോഗിക്കപ്പെട്ടു. പക്ഷെ അതിന്റെ ഗതിവേഗം അവന് നിശ്ചയമുണ്ടായിരുന്നു. വെട്ടിവീഴ്താനാഞ്ഞ വായ്തലകളില്‍ നിന്ന് തന്റെ ഗതിവേഗം കൊണ്ട് അവന്‍ ഒഴിഞ്ഞു മാറി.
അവനുനേരെ പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെയും അവനെ ഇല്ലാതാകാന്‍ യത്‌നിച്ച സ്ഥാപനങ്ങളെയും പട്ടിക ഇവിടെയും തീരുന്നില്ല.
അവനെ
പരുന്തിന്‍ കണ്ണുകള്‍ക്ക്
കോര്‍ത്തെടുക്കാനോ
ഉപ്പുവയലുകള്‍ക്ക്
ഉണക്കിയെടുക്കാനോ
ധ്രുവങ്ങള്‍ക്ക്
മരവിപ്പിക്കാനോ കഴിഞ്ഞില്ല.
പരുന്തിന്‍ കണ്ണുകള്‍ക്ക് അവനെ കോര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്തും എത്ര അകലെ നിന്നും സൂക്ഷ്മമായി പിടിച്ചെടുക്കുന്ന കാഴ്ചയാണ് പരുന്തിനു. എല്ലാം കാഴ്ച്ചയുടെ, സൂക്ഷ്മമായ നിരീക്ഷണ വലയങ്ങളുടെ അകത്താക്കുന്ന, പുതിയ കാലത്തിന്റെ ചാരക്കണ്ണുകള്‍ അവനു നേരെ ഉണര്‍ന്നിരുന്നു. പരുന്ത് കാല്‍നഖങ്ങളിലാണ് മത്സ്യത്തെ കോര്‍ത്തെടുക്കുക. കവി പക്ഷെ കണ്ണുകള്‍ കൊണ്ട് കോര്‍ത്തടുത്തില്ല എന്നാണ് പറയുന്നത്. കണ്ണുകള്‍ കൊണ്ട് കാണുകയും പറന്നു താഴുകയും കാല്‍നഖങ്ങള്‍ കൊണ്ട് കോര്‍ത്തെടുക്കുകയും ചെയ്യുന്ന പ്രവൃത്തിയുടെ വേഗം മാത്രമല്ല കണ്ണുകള്‍ കൊണ്ട് കോര്‍ത്തെടുക്കുന്നതില്‍ ഉള്ളത്. എല്ലാവരും കാഴ്ച്ചയുടെ ഇരയായി മാറുന്ന പുതിയ കാലത്തിന്റെ രീതിശാസ്ത്രവും ഇവിടെയുണ്ട്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും ആരുടെയൊക്കെയോ നിരീക്ഷണങ്ങളിലാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനു മേലുള്ള ഭീതിദമായ കടന്നു കയറ്റമായി പക്ഷെ നാം ഈ നിരീക്ഷണ ക്യാമറകളുടെ സൂക്ഷ്മജാഗ്രതയെ തിരിച്ചറിയുന്നില്ല. അതുപോലെ ഉപ്പുവയലുകള്‍ക്ക് അവനെ ഉണക്കിയെടുക്കാന്‍ കഴിഞ്ഞില്ല. മത്സ്യത്തിന്റെ മറ്റൊരു വിപണനതലമാണ് ഉപ്പില്‍ ഉണക്കിയെടുക്കുക എന്നത്. ഉണങ്ങിയ മത്സ്യം അതിന്റെ പുറത്തുകാണുന്ന ശരീരം മാത്രമാണ്. അതിനെ അതാക്കിയ ചൈതന്യം, അതിന്റെ ഉള്‍ക്കരുത്തു അതിലില്ല. മനുഷ്യനെ ശരീരം മാത്രമായി ചുരുക്കുകയും അവന്റെ ആന്തരീകമായ ബലത്തെ ഇല്ലായ്മചെയ്യുകയും ആണ് പുതിയകാലം ചെയ്യുന്നത്. ധ്രുവങ്ങള്‍ ശ്രമിച്ചതും വേറൊന്നിനല്ല. ഉപ്പില്‍ ഉണക്കിയെടുക്കുന്നതിനു പകരം ശ്രമം മഞ്ഞില്‍ മരവിപ്പിക്കാനാണ് മുതിര്‍ന്നത് എന്ന് മാത്രം. ശരീരം മാത്രമാണ് ഇങ്ങിനെ മരവിപ്പിച്ച് നിര്‍ത്താന്‍ കഴിയുന്നത്.
നക്ഷത്രങ്ങളും
അവതാരങ്ങളും
അവന്റെ
തലയ്‌ക്കോ വാലിനോ
മുകളിലൂടെ കടന്നു പോയി
എന്നെഴുതുമ്പോള്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ക്കപ്പുറം മതത്തിന്റെ സംഘടിത വലയങ്ങളും മത്സ്യത്തെ അതിനു കീഴില്‍ അമര്‍ത്താന്‍ ശ്രമിച്ചതിന്റെ ചരിത്രത്തിലേക്കാണ് കവി ദൃഷ്ടിപായിക്കുന്നത്. നക്ഷത്രങ്ങളും അവതാരങ്ങളും പ്രകടമായി മതസൂചനകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കൃസ്ത്യന്‍, ഇസ്ലാം മതങ്ങളില്‍ നക്ഷത്രത്തിന് വലിയ പ്രാധാന്യമുണ്ട്. യേശുവിന്റെ പിറവി ലോകത്തെ അറിയിച്ചുകൊണ്ട് ദൈവം ജ്ഞാനികള്‍ക്കു നല്കിയ അടയാളമായിരുന്ന, കിഴക്ക് പ്രത്യക്ഷപെട്ട ഒരു നക്ഷത്രത്തെക്കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്. ആ വഴികാട്ടി ആ നക്ഷത്രത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍ യേശു പിറന്ന കാലിത്തൊഴുത്തില്‍ എത്തുകയും അവനെ ആരാധിച്ച്, അവനു കാഴ്ച ദ്രവ്യങ്ങള്‍ സമര്‍പിച്ചിട്ടു മടങ്ങിപോകുകയും ചെയ്യുന്നു. അനന്തവിശാലമായ പ്രപഞ്ചത്തില്‍ ഒന്നായ ഭൂമിയുടെ ആകാശത്തില്‍ മാത്രമാണ് അല്ലാഹു നക്ഷത്രങ്ങളെ വിന്യസിച്ചിട്ടുള്ളതെന്ന് ഖുര്‍ ആന്‍ പറയുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നാമാത്തെതാണ് മത്സ്യാവതാരം. ബ്രഹ്മസന്നിധിയില്‍ നിന്ന് വേദസംഹിതകള്‍ അപഹരിച്ച ഹയഗ്രീവന്‍ എന്ന അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായാണ് മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടത്.
മതത്തിന്റെ പ്രഭാവലയങ്ങള്‍ മത്സ്യത്തിന്റെ തലയ്ക്കും വാലിനും മുകളിലൂടെ അവനെ സ്പര്‍ശിക്കാതെ കടന്നു പോയി. സ്വതന്ത്രനായ മനുഷ്യന് മേല്‍ മതങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. മനുഷ്യ സ്വാതന്ത്രത്തെ നിഹനിക്കാന്‍ എക്കാലത്തും മുന്നില്‍ നിന്നത് മതവും അതിന്റെ അനുശാസനങ്ങളും ആണ്. ചിന്തയുടെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും മതത്തിന്റെ പേരില്‍ പ്രചരിക്കപ്പെട്ട സംഹിതകളെ അവിശ്വസിക്കുകയുംചെയ്ത ഒറ്റപ്പെട്ട മനുഷ്യരെ മതം എല്ലായ്‌പ്പോഴും വിചാരണ ചെയ്തിരുന്നു.
ഈ വിചാരങ്ങളുടെ തുടര്‍ച്ചതന്നെയാണ് അടുത്ത വരികളിലും കടന്നുവരുന്നത്.
അവന്‍
ഒരു കഥയിലും
പിടികൊടുത്തില്ല
ഒരു കണ്ണാടിയിലും
കാഴ്ചയായില്ല
ഒരു ചന്തയിലും നാണം കെട്ടില്ല.
കഥയും കണ്ണാടിയും ചന്തയും മനുഷ്യനെ വശീകരിക്കുന്ന ഉപാധികള്‍ തന്നെയാണ്. സ്വത്വബോധം ഉറച്ച മനുഷ്യര്‍ക്കല്ലാതെ അതിന്റെ പ്രലോഭനങ്ങളില്‍ നിന്ന് മാറിനടക്കാന്‍ കഴിയില്ല. മത്സ്യം ഒരു കഥയിലും പിടികൊടുത്തില്ല. കഥകള്‍ മറ്റുള്ളവര്‍ക്ക് പിടികൂടാനുള്ള ഉപാധിയാവുന്നത് എപ്പോഴാണ്? കഥകള്‍ ഒന്നിനെ ശാശ്വതമാക്കാനുള്ള കുറുക്കു വഴികൂടിയാണ്. പക്ഷെ, അവ നിലനില്‍ക്കുന്നത് യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒട്ട് അകന്നുമാണ്. കഥയാവുമ്പോള്‍ സത്യത്തില്‍ നിന്ന് കൂടിയാണ് നാം വഴിമാറുന്നത്. ഒറ്റയായും സ്വതന്ത്രമായും ജീവിച്ചിരിക്കുന്നത്, പ്രവര്‍ത്തിക്കുന്നത്, സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുന്നത് ആണ് പൊതു സാമൂഹിക ബോധത്തിന് പേടിക്കാനുള്ളത്. സാമൂഹികപ്രവര്‍ത്തനം നടത്തുമ്പോള്‍ വലിയ വിപ്ലവകാരികളെ ക്രൂരമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ അവര്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍, കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അവരെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളില്‍ അഭിരമിക്കും. കഥകളില്‍ ജീവിക്കുക മറ്റൊന്നും പ്രവര്‍ത്തിക്കാനില്ലാതാവുമ്പോള്‍ ആണ്. ഗുണപാഠകഥകളെക്കുറിച്ച് ആലോചിച്ചു നോക്കിയാല്‍ കഥകളില്‍ പിടികൊടുക്കാത്തതിനു മറ്റൊരു അര്‍ഥം കൂടി ലഭിക്കും. ആമയും മുയലും കുറുക്കനും സിംഹവും കാക്കയും പൂച്ചയും ഈച്ചയും എല്ലാം ഗുണപാഠകഥകളിലെ കഥാപാത്രങ്ങളായി എട്ടിലെ പശുക്കളെപ്പോലെ വ്യവസ്ഥകള്‍ക്ക് കീഴ്‌പ്പെട്ടുനില്‍ക്കുന്നവരാണ്. കഥകളില്‍ വാഴ്തപ്പെടുക വ്യവസ്ഥയുടെ ഗുണപാഠങ്ങള്‍ക്ക് അപദാനമാവുന്നവരാണ്. മത്സ്യം പക്ഷെ കഥകളില്‍ മരവിച്ച് കാലങ്ങളോളം ഇരിക്കാനല്ല, മറിച്ച് തന്റെ പോരാട്ടത്തിന്റെ ജാഗ്രതയില്‍ സമകാലികമായി ജീവിക്കാനാണ് ശ്രമിക്കുന്നത്.
കണ്ണാടിയില്‍ കാഴ്ചയായില്ല എന്ന വരികള്‍ ഇതിന്റെ തുടര്‍ച്ചതന്നെയാണ്. എല്ലാം കണ്ണാടിക്കൂട്ടില്‍ അടച്ച കാഴ്ചകള്‍ മാത്രമാണ്. ടെലിവിഷന്‍ സെറ്റുകളുടെ കണ്ണാടി പ്രതലം മുതല്‍ ചില്ലുകൂടുകളിലെ കണ്ണാടിക്കാഴ്ചകള്‍ വരെ കവിയുടെ നിരീക്ഷണത്തില്‍ ഉള്‍പ്പെടും. കണ്ണാടി നിശ്ചിത അളവുള്ള ഒരു പരിധിയാണ്. എല്ലാം അത് അതിലേക്കു ചുരുക്കും. കഥകളില്‍ പറഞ്ഞപോലെത്തന്നെ യാഥാര്‍ഥ്യത്തിന്റെ, സത്യത്തിന്റെ പ്രതിനിധാനങ്ങള്‍ മാത്രമാണ് കണ്ണാടിയില്‍ ഉള്ളത്. അത് തോന്നലുകള്‍ മാത്രമാണ്. സത്യം അതല്ല. ആന്തരിക ബാലമല്ല അതില്‍ തെളിയുക. ബാഹ്യരൂപത്തിന്റെ വടിവുകളും ചുളിവുകളും ആണ് കാഴ്ചക്കാര്‍ അതില്‍ അന്വേഷിക്കുന്നത്. വലിയ സാമൂഹിക വിപ്ലവകാരികള്‍ പിന്നീട് കണ്ണാടികൂടുകളിലെ കാഴ്ച്ചമാത്രമായത് കേരളത്തിലെ സമകാലിക ചരിത്രത്തിലെയും ദുരന്തങ്ങളില്‍ ഒന്നാണ്. പൊതു സമൂഹത്തിന്റെ താത്പര്യങ്ങളെ അടിച്ചു തകര്‍ക്കാന്‍ മുതിര്‍ന്നവരെപ്പോലും കേവലം കാഴ്ചപ്പണ്ടങ്ങളായി വേഷം കെട്ടിച്ച് കണ്ണാടിക്കൂടുകള്‍ക്കുള്ളില്‍ അടക്കാന്‍ കേരളീയ സമൂഹം തയ്യാറായി. കേവലം ഒരു കാഴ്ചവസ്തുവായി മാത്രം നില്‍ക്കാന്‍ പക്ഷെ മത്സ്യത്തിന് കഴിയുമായിരുന്നില്ല.
ഇതിന്റെ തുടര്‍ച്ചയായി വരുന്ന 'ഒരു ചന്തയിലും നാണം കെട്ടില്ല' എന്ന വരിയും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ചന്തയെ കവി നാണം കെടാനുള്ള ഇടമായി കല്‍പ്പിക്കുന്നു. നാണവും മാനവും ഉണ്ടായിരിക്കുക എന്നത് ആത്മാഭിമാനത്തിന്റെ അളവായി നാട്ടില്‍ പറഞ്ഞുവരുന്ന പ്രയോഗമാണ്. സ്വന്തം വ്യക്തിത്വത്തില്‍ മതിപ്പുണ്ടാവുകയും അത് എന്തിനു മുന്നിലും അടിയറവെക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്നവരാണ് നാണം കെടാന്‍ നില്‍ക്കാത്തവര്‍. ചന്തയെ എന്നാല്‍ ഇതിന് നേരെ വിപരീതമായി നില്‍ക്കുന്ന യുക്തിയാണ് നയിക്കുന്നത്. പണം എല്ലാ നാണക്കേടിനെയും ഇല്ലാതാക്കും എന്നതാണ് ചന്തയുടെ രീതിശാസ്ത്രം. ഇത് അറിയുന്നതുകൊണ്ടുതന്നെ മത്സ്യം ചന്തയില്‍ നാണംകെടാന്‍ നിന്നില്ല. ചന്തയില്‍ സ്വയം വില്‍പ്പനയ്ക്ക് വെച്ച വലിയ മല്‌സ്യങ്ങളുണ്ട്. പുതിയ കാലം വില്പ്പനയുടെതാണ്. ഓരോരുത്തരും തന്നെ ത്തന്നെ പരസ്യപ്പെടുത്തുകയും വില്പ്പനയ്കായി അണിഞ്ഞൊരുങ്ങുകയും ചെയ്യുകയാണിവിടെ. മാര്‍ക്കറ്റ് ആവശ്യപ്പെടുന്ന, യോഗ്യതയും വിലയും ഉള്ള ടാഗുകള്‍ ഓരോരുത്തരുടെ കഴുത്തിലും ഉണ്ട്. പുറം പകിട്ടുകള്‍ തന്നെയാണ് അവിടെയും വിലയുടെ അടിസ്ഥാനം. ആന്തരികമായ ബലം, ശേഷി എന്നിവ ഈ മാര്‍ക്കറ്റില്‍ പരിഗണിക്കപ്പെടില്ല. ചെറുതുകള്‍ക്ക് യോജിച്ച ഇടമല്ല ചന്ത. പുതിയ ലോകത്തെ കണ്ണഞ്ചിപ്പിക്കുന്ന മാളുകള്‍ അവരില്‍ അപമാനം മാത്രമേ നിറയ്ക്കുകയുള്ളൂ.
മത്സ്യത്തെ അപായപ്പെടുത്താന്‍ മുതിര്‍ന്ന ആയുധങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും എങ്ങിനെ അവനെ വീഴ്ത്താന്‍ കഴിഞ്ഞില്ല എന്ന്, അവയില്‍ നിന്ന് എങ്ങിനെ അവന്‍ വിദഗ്ദമായി രക്ഷപ്പെട്ടു എന്ന് പറഞ്ഞ രീതിയില്‍ നിന്നും ചെറിയൊരു വ്യത്യാസവും ആഖ്യാനത്തില്‍ ഇവിടെ കാണാം. അവ അവനെ വീഴ്ത്താന്‍ ആണ് ശ്രമിച്ചത് എങ്കില്‍ കഥയിലും കണ്ണാടിയിലും ചന്തയിലും അവന്‍ സ്വയം വീഴാതിരിക്കുകയാണ് ചെയ്തത്. ആത്മബോധമില്ലാത്ത മനുഷ്യര്‍ വീഴുന്ന പടുകുഴികളാണ് ഇവ. മൂര്‍ച്ചയേറിയ ആയുധങ്ങളാല്‍ മാത്രമല്ല ഇന്ന് നാം പരാജയപ്പെടുത്തപ്പെടുന്നത്. ഇക്കിളിപ്പെടുത്തിയാണ് പുതിയ ലോകം നമ്മെ കീഴ്‌പ്പെടുത്തുന്നത് എന്ന വിജയന്‍ മാഷുടെ വാക്കുകള്‍ ഇവിടെ ഓര്‍ക്കാം. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കൂടി ചതിക്കുഴികള്‍ ആണ്. പുറമേ അലങ്കരിക്കപ്പെട്ട ഈ കുഴികളുടെ യാഥാര്‍ഥ്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതുമാണ്. ആയുധങ്ങളില്‍ നിന്നും ഒഴിഞ്ഞുമാരുന്നതുപോലെ എളുപ്പവുമല്ല അത്.
കവിത മറ്റൊരു പരിവര്‍ത്തനത്തിലേക്ക് കടക്കുകയാണ്. നടന്നു കഴിഞ്ഞതില്‍ നിന്ന് നടന്നുകൊണ്ടിരിക്കുന്നതിലേക്കും നടക്കാനിരിക്കുന്നതിലേക്കും അത് ശ്രദ്ധിക്കുന്നു.
കടലിന്റെ
ഭ്രാന്തു പിടിച്ച രക്തത്തിലൂടെ
ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ
ഓടിക്കൊണ്ടിരുന്നു
പിന്നില്‍
തന്നേക്കാള്‍ വേഗത്തില്‍
കടല്‍
ദഹിച്ചു ദഹിച്ചു വരുന്നത്
അറിയാതെ.
കടലിന്റെ ഭ്രാന്തു പിടിച്ച രക്തമെന്നത് സവിശേഷം ശ്രദ്ധിക്കേണ്ട പ്രയോഗമാണ്. ഭ്രാന്തുപിടിച്ച രക്തം വര്‍ത്തമാന കാലത്തിന്റെ പ്രത്യക്ഷ ചിഹ്നം തന്നെ. പൊതു സമൂഹത്തെ കീഴ്‌പ്പെടുത്തിയ ഭ്രാന്തുകളെ ഇത് നമ്മെ ഓര്‍മ്മിപ്പിക്കും. പല തരത്തിലുള്ള ഭ്രാന്തുകള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുകയാണ് സമകാലിക സമൂഹം. ഉപഭോഗാസക്തിയുടെ, കാമത്തിന്റെ, സ്വാര്‍ത്ഥതയുടെ ഭ്രാന്തുകള്‍, മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള ഭ്രാന്തുകള്‍ തുടങ്ങിയവ നിയന്ത്രിക്കാനാവാത്ത വിധം സമൂഹത്തിന്റെ രക്തത്തില്‍ പെരുകിയിക്കുന്നു. ഈ ഭ്രാന്താണ് സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഭീതിതമായ രോഗം. അതിന്റെ പ്രതിഫലനമാണ് വാര്‍ത്തകളായും ദൃശ്യങ്ങളായും നമുക്കുചുറ്റും പെരുകുന്നത്. പൊതുസമൂഹമെന്ന കടലിന്റെ സിരകളിലൂടെ ഒഴുകുന്ന ഉന്മാദത്തിന്റെ രോഗാണുക്കള്‍ നിറഞ്ഞ രക്തം എല്ലാത്തിനെയും അതിനു കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ മത്സ്യം അതില്‍ അലിഞ്ഞു ചേരുന്നില്ല. അത് ചുട്ടുപഴുത്ത ഒരു സൂചിപ്പൊട്ടുപോലെ അതിനെതിരായി നീന്തിക്കൊണ്ടിരുന്നു. രക്തത്തിന്റെയും ചുട്ടുപഴുത്ത സൂചിപ്പൊട്ടിന്റെയും നിറം ഒന്നുതന്നെയെങ്കിലും അവ വ്യത്യസ്തമായ സ്വഭാവങ്ങളുടെ പ്രതിനിധാനങ്ങള്‍ ആണ്. സൂചി ഒന്നിലും അലിഞ്ഞുചേരാത്തതും എന്തിനെയും കീറി മുറിച്ചുപോകാന്‍ ത്രാണിയുള്ളതുമാണ്. മണല്‍ത്തരി കടലിനോട് പൊരുതുന്നത് പോലെയല്ല ഇത്, മണല്‍ത്തരി നിശ്ചലമാണെങ്കില്‍ സൂചിപ്പോട്ട് കടലിനെ കീറിമുറിച്ച് മുന്നോട്ടുപോവുകയാണ്. രണ്ടും നിസ്സാരവും ചെറുതുമെങ്കിലും ആദ്യത്തെ സാദൃശ്യത്തില്‍ നിന്ന് അവസാനത്തെ കല്‍പ്പനയിലേക്ക് എത്തുമ്പോള്‍ അതിനു വരുന്ന ചലനാത്മകത ശ്രദ്ധിക്കപ്പെടെണ്ടാതാണ്. ശരീരത്തില്‍ കയറിയ സൂചി രക്തത്തിലൂടെ അതിവേഗം സഞ്ചരിക്കുമെന്ന വായനക്കാരുടെ അറിവ് ഈ പ്രയോഗത്തിന്റെ യുക്തിയെ അംഗീകരിക്കും. ചുട്ടുപഴുത്ത സൂചിപ്പോട്ട് ഏതു പ്രതിരോധത്തെയും കീറിമുറിച്ച് കടന്നുപോകാന്‍ ശേഷിയുള്ളതും ആണ്.
മത്സ്യത്തിന്റെ അപരാജിതമായ ചെറുത്തുനില്പ് ആവേശം പകരുന്നതാണ്. ധീരമായ ചെറുത്തുനല്‍പ്പുകള്‍ അര്‍ഹിക്കുന്ന കാവ്യനീതി അതിനു ലഭിക്കുമെന്ന് വായനക്കാര്‍ പ്രത്യാശിക്കുകയും ചെയ്യും. ഒറ്റപ്പെട്ട മനുഷ്യരുടെ വിജയം, ആത്മാവിനെ പണയപ്പെടുത്താത്ത വ്യക്തിയുടെ അജയ്യത കവിതയെ ശുഭപര്യവസായി ആക്കും. ധീരതയെ മനസാകൊണ്ടുനടക്കുന്ന അധീരനായ വായനക്കാരന്/ ക്കാരിക്ക് അത് വ്യാജമായ തൃപ്തി നല്‍കും. എന്നാല്‍ അത് ആയുക്തികവും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതുമായിരിക്കില്ല. കാലത്തിന്റെ ചലനങ്ങളെ ഒപ്പിയെടുക്കുന്ന കവിക്ക് വിജയത്തിന്റെ വ്യാജമായ പതാക എളുപ്പത്തില്‍ നാട്ടി കവിതയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അതുകൊണ്ട് തന്നെ കവിയുടെ കാഴ്ച ഇപ്പോള്‍ മത്സ്യത്തേയും കടലിനെയും ഒരേ പോലെ കാണുന്നു. മത്സ്യം ഒഴിഞ്ഞുനടക്കുന്നതിന്റെയും പലതില്‍ നിന്നും രക്ഷപ്പെടുന്നതിന്റെയും ക്ലോസപ്പ് ഷോട്ടുകള്‍ അവസാനിക്കുകയും, ഒരു ചലച്ചിത്രത്തിന്റെ അന്ത്യം പോലെ അത് അതിവിദൂര ദൃശ്യത്തിലേക്ക് പിന്‍ വാങ്ങുകയും ചെയ്യുന്നു. ആ വിദൂരക്കാഴ്ചയില്‍ പക്ഷെ നടുക്കുന്ന ദൃശ്യമാണ് കവിക്ക് ആസ്വാദകനെ കാട്ടിത്തരാനുള്ളത്. തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളില്‍ നിന്ന് സൂക്ഷ്മതയോടെ രക്ഷപ്പെട്ട് മുന്നിലോട്ടു കുതിക്കുന്ന മത്സ്യത്തിന് പിറകില്‍ കടല്‍ ദഹിച്ചുദഹിച്ച് വരികയാണ്. രണ്ട് പരാമര്‍ശങ്ങളും ശ്രദ്ധ ആവശ്യപ്പെടുന്നു. ഒന്ന്, കടല്‍ ദഹിച്ചുദഹിച്ച് വരുന്നു. രണ്ട്, പക്ഷെ മത്സ്യം അത് അറിയുന്നില്ല. കടലല്ല, കടലിലെ വെള്ളമല്ല ഒന്നിനെയും ദഹിപ്പിക്കുന്നത്. ദഹിപ്പിക്കുന്നത് തീയാണ്. ഒന്നിനെ സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ദാഹിപ്പിക്കുന്നതിലൂടെ നടക്കുന്നത്. അഗ്‌നിയുടെ രൗദ്രതയും കടലിന്റെ ശക്തിയും ഒരു കൊച്ചു മത്സ്യത്തിന് എതിരായി ഐക്യപ്പെടുന്നു. മുന്നിലെ തടസ്സങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി ഓടിക്കൊണ്ടിരിക്കുന്ന മത്സ്യത്തെ അറിയാതെ പിറകിലൂടെ ആഞ്ഞടിച്ചാണ് കടല്‍ നേരിടുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ കടല്‍ മത്സ്യത്തിന്റെ ആവാസ സ്ഥാനവുമാണ്. സ്വന്തം ആവാസ വ്യവസ്ഥ തന്നെ എതിരാവുന്ന, അതുതന്നെ തന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വലിയ ദുര്യോഗമാണ് മത്സ്യത്തിന് ഉണ്ടാവുന്നത്.
ചെറുതുകളുടെ പോരാട്ടങ്ങളുടെ ഫലശ്രുതി പ്രവചനാധീതമാണ്. അവയുടെ വിജയങ്ങള്‍ ചിലപ്പോള്‍ താത്കാലികമാവാം. ആസുരഭാവം പൂണ്ട പുതിയ സാമൂഹികവ്യവസ്ഥിതിയോട് അതിനു എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് പറയാന്‍ കഴിയില്ല. എല്ലാത്തിനെയും വിഴുങ്ങാനും ചുട്ടുചാമ്പലാക്കാനും ഉള്ള കരുത്ത് ഇന്നത്തെ പുതിയ സാമൂഹിക സാമ്പത്തിക ശക്തികള്‍ക്കു ഉണ്ട്. ചെറുതുകള്‍ക്ക് പഴകാലത്തെപ്പോലെ നേരിട്ടുള്ള ശക്തികളോട് മാത്രം ഇന്ന് എതിരിട്ടാല്‍ പോരതാനും. വലിയ അടയാളങ്ങള്‍ അവശേഷിപ്പിച്ചവയാണ് ചരിത്രത്തില്‍ പക്ഷേ, ചെറുതുകളുടെ ചെറുത്തുനില്‍പ്പുകളും പോരാട്ടങ്ങളും. അവ നിര്‍വ്വഹിച്ച സാമൂഹിക ദൗത്യങ്ങളും ചെറുതല്ലായിരുന്നു. ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാന്‍ പോലുമാകാത്തമട്ടിലാണ് ഇന്നത്തെ എതിരാളികളുടെ രൂപവും ഭാവവും. ചെറുതുകള്‍ക്ക് പുതിയ പോരിടങ്ങളില്‍ എന്തെങ്കിലും അവശേഷിപ്പിക്കാനോ സ്വയം ശേഷിക്കാനോ കഴിയുമെന്ന് കവിക്ക് യാതൊരു ഉറപ്പുമില്ല.
മത്സ്യം കാവ്യചരിത്രത്തില്‍ നീന്തിത്തുടിക്കുന്നത് ഏതു പ്രസ്ഥാനവഴികളിലാണ് എന്നതിന് കവിതയിലെ പ്രയോഗ സവിശേഷതകളും അതിന്റെ ഘടനയും വിഷയസ്വീകരണവും തന്നെ തെളിവ്. ഉത്തരാധുനിക കാവ്യശീലങ്ങളുടെ കൃത്യമായ ലക്ഷണങ്ങള്‍ ഉദാഹരിക്കാന്‍ മലയാളത്തിലെ തികവുറ്റ മാതൃകകളിലൊന്നാണ് ഈ കൊച്ചുകവിത. ഘടനയിലെയും ഭാഷയിലെയും ലാളിത്യത്തില്‍ പൊതിഞ്ഞുവെച്ച ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനമാണ് മത്സ്യത്തിന്റെ കാവ്യസ്വഭാവം. ഋജുവും എന്നാല്‍ സൂചിമുനയോളം കൂര്‍ത്തതുമാണ് കവിതയുടെ ഘടന. പ്രമേയത്തിന്റെ മര്‍മ്മങ്ങളില്‍ മാത്രമേ കവി സ്പര്‍ശിക്കുന്നുള്ളൂ. വലിച്ചുനീട്ടിയാല്‍ മഹാകാവ്യമാക്കാവുന്ന നമ്മുടെ തന്നെ ചരിത്രമാണ് മത്സ്യത്തിന്റെ പാശ്ചാത്തലം. കുറച്ചുപറയുക ഒരു കാവ്യലക്ഷണമാകുന്ന പ്രസ്ഥാനത്തിന് പക്ഷേ അവയില്‍ ഒന്നോ രണ്ടോ മാത്രകള്‍ മാത്രം മതി. കാവ്യശരീരത്തിലെ ധമനികളില്‍ മാത്രം കൈവിരലുകള്‍ വെക്കാന്‍ പുതുകവിത പുലര്‍ത്തുന്ന സൂക്ഷ്മനിരീക്ഷണമാണ് ഇവിടെയും കവിക്ക് തുണ. കടലുപോലെ പരന്ന ബൃഹദാഖ്യാനങ്ങള്‍ക്ക് പകരം തിളക്കവും ചൈതന്യവുമുള്ള, ജീവിതത്തിന്റെ തന്നെ രുചിയായ ചെറുമത്സ്യങ്ങളെപ്പോലുള്ള പ്രമേയങ്ങളാണ് അവര്‍ക്ക് പഥ്യം. വ്യാഖ്യാനത്തിന്റെ എല്ലാ അതിരുകളിലേക്കും വലിച്ചുനീട്ടാന്‍ പുതുകവിതയെ സമര്‍ത്ഥമാക്കുന്നത് അതിന്റെ തുറന്ന ആഖ്യാനമാണ്. കാഴ്ചയുടെ ഭാഷയാണ് പുതുകവിതയുടെ കാവ്യാദര്‍ശങ്ങളില്‍ മറ്റൊന്ന്. മത്സ്യം എഴുതപ്പെട്ടതും അത്യന്തം ദൃശ്യപരതയോട് കൂടിയാണ്. സമീപ, മധ്യസ്ഥ, വിദൂര ദൃശ്യങ്ങളിലൂടെ കവി മത്സ്യത്തിന്റെ കുതിപ്പും വഴുതിമാറലുകളും നമ്മെ കാട്ടിത്തരികയാണ്. കാഴ്ചയുടെ രീതിശാസ്ത്രത്തെ പിന്‍പറ്റിക്കൊണ്ട് തന്നെ പുതുകവിതകള്‍ കാഴ്ചയുടെ ശീലങ്ങളെ വിമര്‍ശിക്കുകയും പുറം കാഴ്ചകള്‍ നഷ്ടപ്പെടുത്തുന്ന ഉള്‍ക്കാഴ്ചകളെക്കുറിച്ച് ആധികൊള്ളൂകയുംചെയ്യും. മത്സ്യത്തിലും ഈ തലം പ്രകടമാണ്. വലക്കണ്ണിയുടെയും ചൂണ്ടക്കൊളുത്തുകളുടെയും തിളങ്ങുന്ന വായ്ത്തലകളുടെയും പരുന്തിന്‍ കണ്ണുകളുടെയും സമീപദൃശ്യങ്ങളില്‍ നിന്ന് പൊടുന്നനെ സൂചിപ്പൊട്ടുപോലെ മുന്നിലേക്ക് കുതിക്കുന്ന കൊച്ചുമത്സ്യത്തിന് പിന്നില്‍ ദഹിച്ചുകൊണ്ട് ആഞ്ഞുയരുന്ന കടലിന്റെ അതിവിദൂരദൃശ്യമാണ് കവി കാട്ടിത്തരുന്നത്. ദൃശ്യഭാഷയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ കാഴ്ചയെ, അതിനു പിന്നിലുള്ള പ്രത്യയശാസ്ത്രത്തെ 'മത്സ്യം'വിമര്‍ശന വിധേയമാക്കുകയും ചെയ്യുന്നു.
പുതുകവിത ഗുണപാഠങ്ങളെ അടക്കം ചെയ്തല്ല നിര്‍മ്മിക്കപ്പെടുന്നത്. സാരോപദേശം മത്സ്യത്തിന്റെയും വഴിയല്ല. എങ്കിലും മത്സ്യം മുന്നോട്ടുവെക്കുന്ന ജീവിതാദര്‍ശം വായനക്കാരുടെ കണ്ണില്‍ തറക്കാതിരിക്കില്ല. 'ഏതിരുല്‍ക്കുഴിമേല്‍ ഉരുളട്ടെ വിടില്ല ഞാനീ രശ്മികളെ' എന്ന്! വായിക്കുമ്പോള്‍ കവിയോടൊപ്പം ജ്വലിക്കുന്ന വിവേകം മത്സ്യത്തിന്റെ പാരായണത്തിലും അനുഭവിക്കാം. കടലുപോലെ വിശാലവും ശക്തവും ആയ പൊതുബോധത്തിന് മുന്നില്‍ സ്വന്തം സ്വത്വത്തെ ഉറച്ചുപിടിക്കാന്‍ ഈ ലഘുകവിത നമ്മെ പ്രചോദിപ്പിക്കും. പ്രലോഭനങ്ങളിലും ഭീഷണികളിലും ചതിക്കുഴികളിലും വീഴാത്ത മനുഷ്യസ്വാതന്ത്ര്യന്റെ തിളക്കം മത്സ്യത്തിന്റെ കുതിപ്പുകള്‍ നമ്മെ അനുഭവിപ്പിക്കും. ചെറുതെങ്കിലും പ്രതിരോധം തന്നെ ജീവിതമാകുന്നതിന്റെ അന്തസ്സാരം അത് നമുക്ക് പകര്‍ന്നുതരും. ചെറിയ ചെറുത്തുനില്‍പ്പുകള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനപ്പെടുത്തലുകള്‍ ഉണ്ടെന്ന തിരിച്ചറിവ് ജീവിതം കൊണ്ട് ഉദാഹരിക്കുന്ന മത്സ്യം വായനക്കാരെ എക്കാലത്തും അങ്ങിനെയായി മാത്രം തുടരുന്നതില്‍ ലജ്ജിപ്പിക്കും.





ഉത്തരാധുനിക കവിത ധ്വന്യാത്മകമാണ്.സാമാന്യവ്യവഹാരത്തിന്‍റെ കീഴ്മേല്‍ മറിച്ചിലാണവിടെ സംഭവിക്കുന്നത്.കവിത യ്ക്ക് അനേകം അടരുകളും വിടവുകളുമുണ്ട്. പറഞ്ഞതിനുമപ്പുറമുള്ള സാധ്യതകളുടെ ശൂന്യസ്ഥലികളെ പൂരിപ്പിക്കുകയാണ് വായനക്കാരന് ചെയ്യാനുള്ളത്
്.മല്‍സ്യം എന്നകവിതയില്‍ സ്വാതന്ത്ര്യത്തിന്‍റെ കടല്‍പരപ്പില്‍നിന്ന് ആകാശത്തിന്‍റെ അതിരിലേക്കും അവിടെനിന്ന് ആഴക്കടലിലേക്കുംഅരുതുകളുടെ വിലക്കുകള്‍ ഇല്ലാതെനീന്തിത്തുടിക്കു
ന്നമല്‍സ്യത്തെയാണ് കാണുന്നത.്
.ജീവിതത്തിലെ വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങളിലും തരാതരം പോലെ നിലകൊള്ളാന്‍ കഴിയുന്ന മാനസികാവസ്ഥയുമായി ഒഴുക്കിനെതിരെ പൊരുതിനില്‍ക്കുകയും മറ്റ് ചിലപ്പോള്‍ഒഴുക്കിനനുസരിച്നിന്നുകൊടുക്കുകയുംചെയ്യുന്ന അതിജീവനത്തിന്‍റെസാധ്യതകളും അത് പയറ്റുന്നുണ്ട്.തന്‍റെശാരീരികപരിമിതികളെ നിശ്ചയദാര്‍ഡ്യംകൊണ്ട്
മറികടന്നുകൊണ്ടാണത് കടല്‍ത്തിരയോട് ഒറ്റക്ക് പൊരുതിനിന്നത്. കവിത യുടെ തുടക്കത്തില്‍ നാം കാണുന്ന മണല്‍ത്തരിയോളം പോന്ന മല്‍സ്യം പ്രതിസന്ധികളെ മറികടക്കുന്നതില്‍ തന്‍റെ ശാരീരികപരിമിതികളേയും സാധ്യതയാക്കി മാറ്റുന്നു.
         വല,ചൂണ്ട ,വായ്ത്തല ഇവ ഇരയേയും വേട്ടക്കാരനേയും ബന്ധിപ്പിക്കുന്ന പ്രതീകങ്ങളാണ്.ഇരയുടെ അതിജീവനുമായി അതിനെ കോര്‍ത്തിണക്കുന്നത് വലയുടെ കണ്ണിയടുപ്പവും ചൂണ്ടയുടെ കൊളുത്തുറപ്പും രാകിമൂര്‍ച്ചവന്ന വായ്ത്തലയുടെ വേഗതയും തന്നെ.ഇവിടെ വലയുടെ നല്‍പ്പില്ലായ്മ നോക്കുക. മണല്‍ത്തരിയോളം ചെറുതാകാന്‍ കഴിയാതെ പോയതുംചൂണ്ടകൊളുത്തുകളേക്കാള്‍ മെയ് വഴക്കം മല്‍സ്യംപ്രകടിപ്പിച്ചതിനാലും വേഗതയ്ക്കൊപ്പമെത്താനാകാതെ വായ്ത്തലപരാജയപ്പെടുമ്പോഴാണ് എല്ലാകൊടികള്‍ക്കും മുകളിലേക്ക് അത് കയറിച്ചെല്ലുന്നതും പിന്നീട് സുരക്ഷിതതാവളങ്ങളിലേക്ക് തന്ത്രപൂര്‍വ്വം പിന്‍വാങ്ങുന്നതും.
    എല്ലാവേഗതയോടും നി
യന്ത്രണങ്ങളോടുമാണ
ത് പൊരുതിനില്‍ക്കുന്നത്.
്വേദംഅപഹരിച്ച് കടന്നകുതിരത്തലയനേപ്പറ്റി ഉല്‍കണ്ഠാകുലനാകാന്‍ അത് മെനക്കെടുന്നില്ല.ഗംഗാനദിയിലും കടലിന്‍റെ ആഴങ്ങളിലും തന്നെ വെട്ടിവിഴുങ്ങാന്‍കാത്തിരിക്കുന്ന വലിയ മല്‍സ്യങ്ങളേപ്പറ്റി വ്യസനിക്കാന്അതിന് സമയമില്ല.പരുന്തിന്‍കണ്ണുകള്‍ കോര്‍ത്തെടുത്ത,വലയിലകപ്പെട്ട് പോയസഹമല്‍സ്യങ്ങളേപ്പറ്റിയുള്ള   നീറുന്ന അറിവാകണമതിനെപോരാളിയാക്കിമാറ്റുന്നത്.ജീവിതമരണങ്ങളിലെ ‍
നിമിഷങ്ങളിലെ ഈ അനശ്ചിതാവസ്ഥയില്‍നിന്ന് ഉറവയെടുക്കുന്നബോദ്ധ്യങ്ങളുടെ   സൂചിയറിവിന്‍റെ വലിയ പാഠങ്ങളാണ്ഒരു കഥയുടേയും ഭാഗമാകാതെ ഒരു കണ്ണാടിയുടേയും കാഴ്ചയാകാന്‍ നിന്നുകൊടുക്കാതെഒരു
വിലപേശലിനും നിന്നുകൊടുക്കാതെ പൊരുതാന്‍
മല്‍സ്യത്തെ പ്രാപ്തമാക്കുന്നത്.
ഉപ്പുപാടങ്ങളില്‍ ഉണങ്ങിവരളുകയോ ഐസ് കട്ടകള്‍ക്കിടയില്‍വിറങ്ങലിച്ചുകിടക്കുകയോ എന്നപരമ്പരാഗ ത ഭാഗധേയത്തെ
യാണ് അത് ഉറച്ഛമനസോടെ മറികടക്കാനൊരുമ്പെടുന്നത്.
വൈവസ്വതമനുവിന്‍റെ യുക്തിബോധത്തിനൊപ്പിച്ച്
കൊക്കരണിയിലുംനദീതടങ്ങളി
ലും മാറി മാറി വളരാനുള്ള അവതാരമഹത്വമൊന്നും തനിക്കില്ലയെന്ന സ്വയമറിവിന്‍റെമുറിവില്
നിന്നാകണം അത് തന്‍റെ ജീവിതത്തിന്‍റെ വേഗം കൂട്ടുന്നത്.
തനിക്കൂവേണ്ടി അവതരിക്കാനൊരു രക്ഷകനുമില്ലെന്നപൊള്ളുന്ന
അറിവുള്ളതിനാല്‍ ആരുടേയും കരുണയ്ക്കായത് യാചിക്കാനൊരുമ്പെടുന്നില്ല.
തന്നെകാത്തിരിക്കുന്ന ചതിക്കുഴികളേപ്പറ്റിയുള്ളാല
െഅറിയുന്ന മല്‍സ്യം
അത് മറികടക്കുന്നതിന്‍റെ
പുതുവഴികളെല്ലാംപ്രതിരോധത്തിന്‍റെതാണന്ന യാഥാര്‍ത്ഥ്യത്തിലെത്തി നില്‍ക്കുന്നു.അതിനാലാണ് ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ അത്
കടലിന്‍റെ ഭ്രാന്ത് പിടിച്ച രക്തത്തിലൂടെ ഓട്ടം തുടര്‍ന്നത്.
തനിക്കുവേണ്ടി പണിക്കുറ്റം തീര്‍ത്ത് എവിടെയോ ഒരുങ്ങുന്ന
വലകളേയും രാകി മൂര്‍ച്ചവരുത്തുന്ന
വായ്ത്തലകളേയും പ്പറ്റി
അതറിയുന്നേയില്ലന്ന കവി
യുടെ ഉല്‍കണ്ഠയിലാണ് കവിത
അവസാനിക്കുന്നത്.
   കവിതഎഴുതിക്കഴിയുമ്പോള്‍
തന്നെ കവിത എഴുത്തുകാരനെ
ഉപേക്ഷിച്ച് വേറിട്ട ഒന്നായി മാറുന്നു എന്നൊരു വാദമുണ്ട്.
എഴുത്തുകാരനെ കൈവിട്ട കൃതിയില്‍ വായനക്കാരന്‍ നടത്തുന്ന ഇടപെടലിനാണ് പ്രാധാന്യം.
പിന്നയത് വ്യാഖ്യാനിക്കുകയെന്നത് വായനക്കാരന്‍റെസ്വാതന്ത്ര്യമാണ്.
അതിനാലാണ് ഒരു കൃതിക്കുതന്നെ വ്യത്യസ്തങ്ങളായ സാധ്യതകള്‍
രൂപപ്പെടുന്നത്.പ്രതീകങ്ങളുടെ
അര്‍ത്ഥസാധ്യതകളുപയോഗ
പ്പെടുത്തുന്ന കവി ഇവിടെ ധ്വന്യാത്മക അനുഭവമാക്കി കവിതയെ മാറ്റുന്നു.ഈ
കവിത യിലെ കടലും മല്‍സ്യവും
എന്തിന്‍റെ സൂചനകളാണ്
മനുഷ്യജീവിതത്തിലെചില
യാഥാര്‍ത്ഥ്യങ്ങളെയാണ്അത്
തൊട്ടുപോകുന്നത്.ആഗോളവല്‍ക്കരണമെന്നത്
യാഥാര്‍ത്ഥ്യമാകുന്ന വര്‍ത്തമാനകാലത്ത്ഭരണകൂടം എപ്രകാരമാണ് വ്യവസ്ഥിതിയുടെ കാവല്‍നായ്ക്കളായി പരിണമിക്കുന്നത് എന്നത് ആശങ്കയായി കവി
ത ചര്‍ച്ചചെയ്യുന്നു.
വ്യക്തി ഇരയായി കരുതപ്പെടുകയുംപ്രത്യയശ
ാസ്ത്രമര്‍ദ്ദനോപകരണങ്ങളി
ലൂടെ സ്വത്വത്തെ ആഴത്തില്‍ കുഴിച്ചുമൂടുകയുംചെയ്യുമ്പോള്‍ സമൂഹം ഇര/വേട്ടക്കാരന്‍ എന്ന ദ്വന്ദത്തിലേക്ക് ചുരുങ്ങുന്നു.ഇര എന്ന
സംവര്‍ഗ്ഗത്തിലേക്ക്ആരെല്ലാ
മാണ് കടന്നുവരുക/
പരുന്തിന്‍കണ്ണുകളുംപ്രലോ
ഭനങ്ങളുടെ വലകളുമായി
രാകിമൂര്‍ച്ചപ്പെടുത്തിയ
ആയുധങ്ങളുമായി ചതിക്കുഴികളൊരുക്കിചിലര്‍
കാത്തിരിക്കുന്നുവെന്
ന ആശങ്ക പങ്കുവയ്ക്കു
ന്നകവി സമകാലികയാഥാര്‍ത്ഥ്യ
ങ്ങളിലേക്കാണ് വിരല്‍ചൂണ്ടൂന്നത്.ഇരകള്‍
അവരാരുമാകാം.അവശജനവിഭാഗങ്ങള്‍,മതന്യൂനപക്ഷങ്ങള്‍,പൊതുധാരയിലും കുടുംബഘടനയ്ക്കുള്ളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന
സ്ത്രീസമൂഹം ഇങ്ങനെ ഇരകളുടെ എണ്ണം നീളുന്നു.
കഥകളിലെ കേന്ദ്രബിന്ദുവാക്കിയുംശരീ
രത്തെകാഴ്ചവസ്തുവാക്കിയും
വില്‍പ്പനചരക്കാക്കിയും
അപമാനത്തിന്‍റെപടുകുഴിയിലേക്ക് തളളിവിടുന്ന പുരുഷാധിപത്യസമൂഹവും വേട്ടനായ്ക്കളായി കവിതയിലേക്ക് ഘടിപ്പിക്കാവുന്നതാണ്.
   കൂട്ടംതെറ്റിമേയുന്നവനാണ്
ചരിത്രത്തില്‍ ചാലകശക്തിയാകു
ന്നതും തിരുത്തിക്കുറിക്കുന്നതുമെന്നത് ഏറ്റവും ലളിതമായ പാഠമാണ്.
സ്വാതന്ത്രദാഹിയായ മനുഷ്യന്‍
ഇത്തരം നുകങ്ങള്‍ക്ക് കീഴേ
നില്‍ക്കാന്‍ ഇഷ്ടപ്പെടാതെ ധീരമായ നിലപാടുകള്‍ തുറന്ന പ്രഖ്യാപിക്കുന്നീടത്താണ് ഒരുറിബല്‍ ജനിക്കുന്നത്.
മാറാന്‍ കൂട്ടാക്കാത്ത വ്യവസ്ഥയോട് പൊരുതിനില്‍ക്കുന്നവന്
നേരിടേണ്ടിവരുന്ന യാതനകളാണ്
അയാളില്‍  അതിജീവനത്തിനുള്ള
കരുത്ത് പകരുന്നത്.ഇവിടെ
സ്വാതന്ത്ര്യമോഹവും അതിജീവനാസക്തിയും
പരസ്പരബന്ധിതങ്ങളാകുന്നു.
പ്രതിസന്ധികളെ അവസരങ്ങളായികരുതുകയും
പരിമിതികളെ അതിജീവിക്കുന്ന ഉള്‍ക്കരുത്തോടെഅസാമാന്യമായ മെയ് വഴക്കത്തോടെ
എല്ലാവിശ്വാസപ്രമാണ
ങ്ങളേയും മറികടക്കുന്നു.
പിടികൂടാന്‍ കാത്തിരിക്കുന്ന
എല്ലാകൊടികള്‍ക്കും മുകളിലേക്ക് നടന്നെത്തുന്നു.
ഐന്‍സ്റ്റീന്‍ സിദ്ധാന്തിച്ചതുപോലെഅര്‍ഹതയുള്ളവനാണ് അതിജീവിക്കുന്നത്.
മുന്‍പ് സൂചിപ്പിച്ചതുപോലെ
ഒരുകഥയിലേയും കഥാപാത്ര
മാകാതെ അന്യര്‍ക്ക് കാഴ്ചയുടെ
കണിയാകാതെ വാണിഭചന്തയിലെ
വില്‍പ്പനചരക്കാകാതെ ജീവി
തമാകുന്ന സമുദ്രത്തിലെ ഒറ്റ
യാനായി ഓരോ നിമിഷവും
പൊരുതിമുന്നേറുന്നു.
പക്ഷെ വ്യവസ്ഥവേട്ടനായയായി അധികാരത്തിന്‍റെ വജ്രായുധവുമായി അവന് പിന്നാലെയുണ്ട്.
ഭരണകൂടതാല്‍പര്യങ്ങള് ഇത്തരം
പോരാളികളെ ഏതുവിധമാണ്
നേരിട്ടതെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട.്
സ്വാതന്ത്ര്യദാഹിയായ മനുഷ്യന് പ്രതിസന്ധികളെ
അതിജീവിച്ച്
എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയുമെന്ന
ആശങ്കയും കവി
പങ്കുവയ്ക്കുന്നു.
അങ്ങനെ ഒരേസമയം സ്വാ
തന്ത്ര്യമോഹത്തിന്‍റേയും അതി
ജീവനത്തിന്‍റേയും കവിതയായി
മല്‍സ്യംനിലകൊള്ളുന്നു.

 (  .....ആര്‍ ദിലീപ്കൃഷ്ണന്‍
  ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി
   സ്കൂള്‍  കായംകുളം‍)

MALAYALAM SUB TITLES

malayalam sub titles (മലയാളം സബ് ടൈറ്റിൽസ്) for classic cinema
പഥേർ പാഞ്ജലി, ബൈസിക്കിൾ തീവ്സ്, ചിൽഡ്രൻ ഒഫ് ഹെവൻ, ദ കിഡ് ഉൽ‌പ്പെടെയുള്ള ലോക ക്ലാസിക് സിനിമകളുടെ മലയാളം സബ് ടൈറ്റിൽസ് ലഭിക്കുവാൻ താഴെ കൊടുക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.  ആവശ്യമായ ഫയലുകൾ ഡൌൺ ലോഡ് ചെയ്ത് ആസ്വദിക്കൂ. കൂടുതൽ വിവരങ്ങൾ അവിടെ നിന്നും ലഭിക്കും..
http://www.malayalamsubtitles.org/

DHSE KERALA

കേരള ഹയർ സെക്കണ്ടറി ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുവാൻ താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
http://www.dhsekerala.gov.in/

നുറുങ്ങുകൾ (TIPS)

ഉദ്ധരണികൾ, സംഭവങ്ങൾ, സൂചനകൾ, സന്ദർഭങ്ങൾ, വാർത്താശകലങ്ങൾ... 

.........................................................................................................................................................................
“മലയാളം മാഷന്മാർക്കും മലയാളം കോഴ്സുകൾക്കും മലയാളത്തെ രക്ഷിക്കാൻ സാധിച്ചിരുന്നെങ്കിൽ
അവതാരകരുടെ നാവിൽ കിടന്ന് നമ്മുടെ ഭാഷ ഈ വിധം ജീർണിക്കില്ലായിരുന്നു. പുതിയ കാലത്തെ മലയാളം മാഷന്മാരുടെ ആരാധനാ ബിംബം സുഗത കുമാരി ടീച്ചറല്ല, രഞ്ജിനിച്ചേച്ചിയാണ്.“
(പി.സുരേ ന്ദ്രൻ)

....................................................................................................................................................................

“എന്റെ മുഖം തന്നെയാണ്
എന്റെ പാസ്പോർട്ട്
എന്റെ രാജ്യത്തെയും
ആഭ്യന്തര ലോകത്തെയും
ഭൂമിശാസ്ത്രത്തെയും
ഞാൻ എന്നോടൊപ്പം
കൊണ്ടു നടക്കുന്നു”
(..വോൾ സോയിങ്ക)
....................................................................................................................................................................

“ഞാൻ വായിച്ച
ഏറ്റവും വലിയ ഗ്രന്ഥം
എന്റെ
മാതാവാണ്..”
(എബ്രഹാം ലിങ്കൺ)
......................................................................................................................................................................

“സ്ത്രീകൾ കൈ വരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ്
ഞാൻ സമൂഹത്തിന്റെ പുരോഗതി അളക്കുന്നത്.“
(അംബേദ്കർ)

.....................................................................................................................................................................

‘ആറിനു പേര് പേരാറ്
 പേരിനു മാത്രമീയാറ്”
(പി.പി..രാമചന്ദ്രൻ)
.....................................................................................................................................................................

“നമുക്ക് പ്രിയംകരങ്ങളായ ഗാനങ്ങളെല്ലാം
ദു:ഖകരമായ ചിന്തകൾ ഉളവയാണ്. “
(ഷെല്ലി)
.......................................................................................................................................................................

*1977 ൽ കേരള സാഹിത്യ അക്കാദമി നടത്തിയ  കവിതാ ക്യാമ്പിൽ പ്രവേശനം ലഭിക്കാതെ തിരസ്കരിക്കപ്പെട്ട ആളാണ്
കവി ബാലചന്ദ്രൻ ചുള്ളികാട്.
........................................................................................................................................................................
*പാശ്ചാത്യ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ സിനിനകളിൽ ഗാനത്തിന് സുപ്രധാന സ്ഥാനം ലഭിക്കാനുള്ള കാരണം പടിഞ്ഞാറൻ രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിൽ പൌര സമൂഹത്തിന് വിനോദോപാധികളൊന്നും(ഓപ്പറ, സംഗീത ന്ര്ത്തശാലകൾ,നാടകം തുടങ്ങിയവ) ലഭ്യമല്ലാത്തതുകൊണ്ടാണെന്ന് സത്യജിത് റായ്.
(Those Songs,Our Films Their Films- Sathyajith Ray)
.....................................................................................................................................................................
*മലയാള സിനിമയിൽ
തിക്കുറിശ്ശി,സത്യൻ,നസീർ,കുമാരി തങ്കം,ലളിത,പത്മിനി,രാഗിണി, തുടങ്ങിയവർ ആദ്യം മുതലേ പിന്നണി ശബ്ദത്തിൽ പാടി അഭിനയിച്ചവാരാണ്.
.....................................................................................................................................................................
*മലയാള സിനിമാ സംഗീതത്തെ ‘മലയാള സംഗീത‘ മാക്കിയത് ആകാശവാണിയാണ്.
........................................................................................................................................................................

*“ജീർണ വസ്ത്രം നീക്കിയമ്പോടു ടീവിയിൽ
ലോകൈക സുന്ദരീ നാഭീ പ്രദർശനം
ക്രിക്കറ്റ്, കമ്പോള, മേകലോക ക്രമ-
മൊക്കെയും ദേഹാഭിമാനമുണ്ടാക്കുന്നു
താൻ താൻ നിരന്തരം ചെയ്യുന്ന ദുഷ്ക്ര്തം
അന്യരനുഭവിച്ചീടുകെന്നേ വരൂ”

 (കെ.ആർ.ടോണി)
...................................................................................................................................................................

*മലയാളത്തിന്റെ ജൈവികതയും ഹിന്ദുസ്ഥാനിയുടെ ഭാവനാത്മകതയും പൂർണത കൈവരിച്ചത് ബാബുരാജിന്റെ സംഗീത സംവിധാനത്തിലാണ്.
.........................................................................................................................................................................

*ആദ്യ ഘട്ടത്തിൽ ഹിന്ദി, തമിഴ് ഈണങ്ങളുടെ അനുകരണമായിരുന്നു മലയാള ഗാനങ്ങളെങ്കിലും പിന്നീട് 1930 കളിൽ കേരളത്തിൽ വൻ പ്രചാരം ലഭിച്ച കർഷക സമര ഗാനങ്ങളാണ് കേരളത്തിന്റെ സ്വന്തമായ ഈണവും താളവും കണ്ടെത്താൻ സഹായിച്ചത്.
(നാഴിയുരിപ്പാല്, പി.ഭാസ്കരൻ)
.......................................................................................................................................................................

ചില സിനിമ- സംഗീത-  സാഹിത്യ പഠന സഹായക ഗ്രന്ഥങ്ങൾ

മലയാള സിനിമ അരനൂറ്റാണ്ട്- കോഴിക്കോടൻ
സോജാരാജകുമാരി- രവി മേനോൻ
മധുരമീ ജീവിതം -കെ.രാഘവൻ മാസ്റ്റർ
മലയാള സിനിമ പിന്നണി ഗാന ചരിത്രം- കിരൻ രവീന്ദ്രൻ
സിനിമയുടെ ലോകം -അടൂർ ഗോപാല ക്ര്ഷണൻ
എങ്ങനെ നാം മറക്കും -രവി മേനോൻ
അനുഭവം ഓർമ യാത്ര - കെ.എസ്.ചിത്ര
രാഗ മലയാളം - മുരളി.വി.ടി
കാതിൽ തേന്മഴയായ് -മനോജ്.എം.ടി
സിനിമയും മലയാളിയുടെ ജീവിതവും -രാമചന്ദ്രൻ.ജി.പി.
മലയാള സിനിമയുടെ കഥ - വിജയ ക്ര്ഷണൻ
നീലക്കുയിലിന്റെ കൂട് അഭാവത്തിന്റെ
                                                     രാഷ്ട്രീയം - വത്സലൻ വാതുശ്ശേരി
സിനിമാപ്പാട്ടുകളുടെ കീഴുലകങ്ങളിൽ- ഗീത.പി.
തെമ്മാടികളും തമ്പുരാക്കന്മാരും- ജെനി റൊവീന

...................................................................................................................................................................
സിനിമയിൽ
“വീട്,വേഷങ്ങൾ,ചമയം,ഭാഷ,ശരീരഭാഷ,പരിസരങ്ങൾ,ആചാരങ്ങൾ തുടങ്ങിയ ചിഹ്ന വ്യൂഹങ്ങളെല്ലാം തന്നെ തറവാടിത്തത്തിന്റേതായിരിക്കണമെന്നാണ് മലയാളത്തിലെ ജനപ്രിയ സൂത്ര വാക്യം.സമ്പന്നമായ തറവാടിത്തം തന്നെ വേണമെന്നില്ല, ക്ഷയിച്ച തറവാടിത്തമായാലും മതി. ദാരിദ്ര്യം പോലും തറവാടിത്തത്തിന്റെ പൊൻ തൂവൽ കൊണ്ട് അലങ്കരിക്കുമ്പോൾ ജനപ്രിയമായി മാറുന്നു”
(വത്സലൻ വാതുശ്ശേരി)
.....................................................................................................................................................................

*പണ്ട് കേരളത്തിൽ ഓരോ ജാതിക്കും ഉപജാതിക്കും  അവരവരുടെ സംഗീതമുണ്ടായിരുന്നു.
കോളനിവത്കരണമാണ് ജാതി ഭേദങ്ങൾക്കതീതമായി പൊതുവായ ഒരു സംഗീതം രൂപപ്പെടാൻ ഇടയാക്കിയത്.
.....................................................................................................................................................................
 "ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
 ഒരുമലയാളിക്കും മലയാളമില്ല"
(കുഞ്ഞുണ്ണി മാഷ്)

ആനുകാലികം

 

ആശ്വാസം...

കല്‍പ്പറ്റ നാരായണന്‍


അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈരം കെടുത്തില്ല

ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ
തല തുവര്‍ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല

ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല

ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
ടോര്‍ച്ചെടുക്കേണ്ട
വിഷം തീണ്ടി
രോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
അയല്‍ക്കാരനെയോത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി

ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു

തന്റെ കുറ്റമാണു
ഞാനനുഭവിക്കുന്നതത്രയും
എന്ന ഗര്‍ഭകാലത്തോന്നലില്‍ നിന്ന്
അമ്മ ഇന്നലെ മുക്തയായി
ഒടുവില്‍ അമ്മയെന്നെ
പെറ്റു തീര്‍ന്നു

ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
ദു:ഖം കൊണ്ട്
ഇനിയാരും കരയുകയില്ല
...................................................................................................................................

കാടെവിടെ മക്കളേ
(അയ്യപ്പപ്പണിക്കര്‍)
                                                                     

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?

ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?

ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?

പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-

                           ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?


................................................................................................................................................................

ഓര്‍മ്മകളുടെ ഓണം  (ബാലചന്ദ്രന്‍ ചൂള്ളിക്കാട്)



  

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.
**********************************************************************************

അത്താഴം
രചന - എ.അയ്യപ്പന്‍
കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ..
മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്..

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍..
ഇന്നത്തത്താഴം ഇത് കൊണ്ടാവാം..

ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍..
അര വയറോടെ അച്ചിയും ഞാനും..

മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം..
അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു
ചോരയില്‍ ചവുട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം...

******************************************************************

  കീഴാളന്‍

രചന: കുരീപ്പുഴ ശ്രീകുമാര്‍
കുറ്റികരിച്ചു കിളച്ചു മറിച്ചതും
വിത്തുവിതച്ചതും വേളപറിച്ചതും
ഞാനേ കീഴാളന്‍
കന്നി മണ്ണിന്റെ ചേലാളന്‍
തേവി നനച്ചതും
കൊയ്തു മെതിച്ചതും
മോതിര കറ്റകള്‍
അപ്പുറം വെച്ചിട്ട്
കാടി കുടിച്ച്
വരമ്പില്‍ കിടന്നതും
ഞാനേ കീഴാളന്‍
പുതു നെല്ലിന്റെ കൂട്ടാളന്‍

ചേറു ചവിട്ടി കുഴച്ചു ചതുരത്തില്‍
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീപൂട്ടി ചുട്ടതും ഇഷ്ടിക കൂമ്പാരം
തോലിലെടുത്തു തളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ച് വീടു പണിഞ്ഞിട്ട്
ആകാശ കൂരയില്‍ അന്തിയെരിച്ചതും
ഞാനേ കീഴാളന്‍
നെടുതൂണിന്റെ കാരാളന്‍

കായല്‍ കയങ്ങളില്‍ ഓലവിരിച്ചിട്ട്
തുണ്ടു കുതിര്‍ത്തതും പോളയരിഞ്ഞതും
കാട്ടുകറക്കിയിട്ട് പൊന്നാരം തൂത്തതും
ചില്ലിക്ക് വീട്ടില്‍ ചിലവിനും പോരാഞ്ഞ്
ചെല്ലക്കയര്‍ കുടുക്കിട്ടൊടുങ്ങിയും
ഞാനേ കീഴാളാന്‍
കരിമണ്ണിന്റെ ഊരാളന്‍
എന്‍ വിയര്‍പ്പില്ലാതെ ലോകമില്ലാതെ
എന്‍ ചോരയില്ലാതെ കാലമില്ല
എന്‍ വിരല്‍ തൊട്ടാല്‍ ചുവക്കുന്നാ വൃക്ഷം
എന്‍ കണ്ണു വീണാല്‍ മെതിയ്ക്കുന്നു പുഷ്പം
എന്‍ കാലമെങ്ങില്‍ കിലുങ്ങും സമുദ്രം
എന്‍ തുടി കേട്ടാല്‍ നടുങ്ങുന്നു മാനം
ഞാനേ കീഴാളന്‍
കരിമണ്ണിന്റെ ഊരാളന്‍

മേലാള കഴുമരമേറി പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യന്മാര്‍
കീഴാള തെരുവുകള്‍ തോറും മുളച്ചു പൊന്തുന്നേ
കറുത്ത സൂര്യന്മാര്‍
ഭൂലോക പെരുമഴതുള്ളും തണുത്ത കൂരാപ്പി
വിശന്ന സൂര്യന്മാര്‍
ഈരാളുകള്‍ നൂറാളുകളായി വന്നു ചേരുന്നേ
വിശന്ന സൂര്യന്മാര്‍
ഞാനെന്റെ ദുഃഖചിന്തുകളും താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ കൂടെ വരുന്നേ
ആദ്യത്യന്‍ കതിരുണരുമ്പോഴേ കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ കൂടെ വരുന്നേ
കൂടെ വരുന്നേ...
ഓ....ഓ...

**********************************************************************************


ഉത്തരം മുട്ടുന്നത്

(pukayunnakolliblogspot)
വര്‍ത്തമാനപ്പത്രം
നിവര്‍ത്തുമ്പൊഴെന്നും
ഉത്തരം മുട്ടുന്നു

ഉത്തരം മുട്ടുന്നത്
എളുപ്പവഴിയില്‍
ക്രിയ ചെയ്തിട്ടാണെന്ന്
മകള്‍
 'ഉത്തരം' മുട്ടുന്നത്
വളര്‍ന്നു വലുതായിട്ടാണെന്ന്
മകന്‍

ചോദ്യങ്ങള്‍ പിന്നെയും
പിറക്കുന്നതുകൊണ്ടാണെന്നു
ഭാര്യ

കൊച്ചിലേയവന്‍
അങ്ങനാണെന്നമ്മ

അച്ഛന്‍ മിണ്ടിയില്ല,
അച്ഛനറിയാമായിരുന്നു
ഉത്തരം മുട്ടുന്നതെന്തുകൊണ്ടെന്ന് ....
***********************************************************************************

വെജിറ്റേറിയൻ
കുഴൂര്‍ വി‌ല്‍‌സന്‍


കാക്കയ്ക്കും പൂച്ചയ്ക്കും
ചെതമ്പലുകളും ചെകിളയും

തല കൊച്ച്മോൾക്ക്
വാൽ മിടുക്കനായ മോനു

നടുക്കഷണങ്ങൾ
അച്ഛനും കൂട്ടുകാരനും

വീതം വച്ച് കഴിഞ്ഞപ്പോൾ
അവൾ വെജിറ്റേറിയനായി

ഉളുമ്പ്നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി

****************************************************************************
ഭക്ത
(കുഴൂർ വിത്സൻ)
നീ കഴിക്കാത്തതെന്തേ
എന്ന ചോദ്യത്തിനു
നൊയമ്പെടുത്തു
അമ്മക്കിത് വേണോയെന്ന
നിഷ്കളങ്കതയ്ക്ക് മുന്നിൽ
ഉപവാസം
പലനേരവും
ഒരു നേരം നോറ്റ്
അങ്ങനെ
അറിയപ്പെടുന്ന ഭക്തയുമായി..
**********************************************************************************

റഫീക്ക്‌ അഹമ്മദ്‌

കവിതകള്‍
ഇന്ന്‌ പ്രാതലിന്‌
പതിനേഴു മരണം
മൂന്നു കൊലപാതകം
ആറ്‌ ആത്മഹത്യ.
പത്രമില്ലായിരുന്നെങ്കില്‍
ദൈവമേ
ഒരു പട്ടിണിമരണം!
Rafeek Ahammed
*****************************************************


ദിനചര്യ


(വി. ഗീത)


നോവുകള്‍ കൂട്ടിക്കെട്ടി,
കുറ്റിച്ചൂലാക്കി, മുറ്റമടിച്ചു,

വെറുപ്പു കടിച്ചു തുപ്പി
പല്ലു തേച്ചു,

കോപം കയറാക്കി
വെള്ളം കോരി,

ഒരു തേങ്ങല്‍ വെട്ടിമുറിച്ച്‌
അടുപ്പില്‍ തിരുകി,

വിയര്‍പ്പു പാകം ചെയ്‌ത്‌
തീന്‍ മേശയില്‍ വിളമ്പി,

നിലവിളികള്‍ കഴുകി
ഉണങ്ങാനിട്ടു,

പരിഭവങ്ങള്‍ ഇസ്‌തിരിയിട്ടു മടക്കി
അലമാരയില്‍ വച്ചു,

മടുപ്പിന്റെ കയത്തില്‍
മുങ്ങിക്കുളിച്ചു,

എന്നിട്ട്‌,
സൗമ്യത എന്ന നിശാവസ്‌ത്രമണിഞ്ഞ്‌
പ്രസന്നതയുടെ മുഖലേപം പുരട്ടി
ഒരു പുഞ്ചിരി മുഖത്തൊട്ടിച്ച്‌
പൂമുഖവാതിലില്‍
പൂന്തിങ്കളായി
....
*  *********    ****************************
ഫര്‍ണീച്ചര്‍

കിട്ടാവുന്നതില്‍
മുന്തിയ ഇനം കൊണ്ട്
തീര്‍ത്തു
... ഫര്ണീച്ചറുകള്‍

കയറി വരുമ്പോള്‍
തന്നെ കാണട്ടെ
കേമത്തം

ചെത്തി മിനുക്കി
ചേലില്‍
പലയിടത്തും
വച്ച് നോക്കി

പച്ച വിരിക്കുന്നില്ല
തണല്‍ കിട്ടുന്നുമില്ല

വീട് കാടായി
പിന്നെ

കാതു തുളക്കുന്ന
കൂവലുകള്‍
ചില്ല തേടിയലഞ്ഞവയുടെ
ചിറകടികള്‍

വിറയാര്‍ന്ന
സ്പന്ദനങ്ങള്‍

അവസാന
പിടച്ചിലുകള്‍

ഞരക്കത്തോടെ
ഒന്നൊന്നായി
കൊഴിഞ്ഞു
വീണുകൊണ്ടിരുന്നു
അകത്തേക്ക്

ഇന്നലെയാണ്
വീടിന്റെ
അലര്‍ച്ച നിന്നത്

അവന്റെ
പുസ്തകത്തില്‍
ഒരു കുഞ്ഞു മരം
കണ്ടത്ല്‍ പിന്നെ...
  **********          ************
നിലാവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന മരമേ ...
-------------------------------------------

നിലാവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന മരം എന്താവും ആലോചിക്കുന്നത് ?

ചന്ദ്രനില്‍ പോയി താമസിച്ചാലോ എന്നോ ?
...

പക്ഷെ,
മണ്ണ് തുളച്ചു പോയി
പാതാളത്തില്‍ പാര്‍ത്ത വേരുകള്‍
അതിനു സമ്മതിയ്ക്കുമോ ?
കാറ്റിനോട് കിന്നാരം പറഞ്ഞിരിക്കുന്ന ഇലകള്‍
അത് കേട്ടതായി നടിക്കുമോ ?
ശിഖിരങ്ങളില്‍ കുറെ കൊല്ലങ്ങളായി
കുടിവെച്ചു പാര്‍ക്കുന്ന കാക്കകള്‍ സമ്മതിക്കുമോ ?
അവരുടെ സമ്മതം പോയി തുലയട്ടെ
ചന്ദ്രനില്‍ എത്താന്‍ എന്താണ് വഴി
എന്നാണോ ചിന്ത ?
വാനം കീഴടക്കുന്ന വാണം
അല്ലെങ്കില്‍ ചിറകുകള്‍
എവിടെ കിട്ടുമെന്നാണോ നീ ആലോചിയ്ക്കുന്നത് ?

ഈ മരകട്ടിലില്‍ കിടന്നു ജനലിലൂടെ നിലാവത്ത് നിന്നെ നോക്കുമ്പോള്‍ എനിക്കെന്താണ്

തോന്നുന്നത് എന്ന് ഞാന്‍ പറയട്ടെ .
നീ എങ്ങനെയാണ് ആലോചിയ്ക്കുക ?
നിന്റെ തലച്ചോറ് എന്താണ് ?
ഇലകളോ ? തടിയോ? വേരുകളോ ?
നിനക്ക് ബുദ്ധിയില്ല എന്ന് എനിക്കറിയാം
അതുകൊണ്ടാണ് ഞാന്‍
മൂര്‍ച്ച കൂട്ടിയ കോടാലി
കട്ടിലിനടിയില്‍ വെച്ച് നിന്നെ തന്നെ നോക്കിയിരിക്കുന്നത്
നാളെയാവട്ടെ എന്റെ ബുദ്ധി നിനക്ക് ,ഞാന്‍,മനസ്സിലാക്കിത്തരുന്നുണ്ട്.
*******************   *****************************
ടാഗോർ
നാഗരികതയ്ക്കെതിരെ
----------------------------------------
ആ കാടു ഞങ്ങൾക്കു തിരികെത്തരൂ,
ഈ നഗരം മടക്കിയെടുത്തുകൊള്ളൂ.
എടുത്തു മാറ്റൂ, ഈ കല്ലും കട്ടയും മരവുമിരുമ്പും.
നാഗരികതയുടെ യൗവനമേ, സർവഭക്ഷകേ, നിർദ്ദയേ!
ആ നിഴലടഞ്ഞ പാവനാശ്രമം തിരിച്ചുതരൂ,
തെളിഞ്ഞ പകലുകൾ, മുങ്ങിക്കുളിയുടെ സന്ധ്യകൾ,
ആ മേച്ചിൽപ്പുറങ്ങൾ, കീർത്തനാലാപനങ്ങൾ,
വരിനെല്ലിന്റെ പിടികളും, അര മറയ്ക്കുന്ന മരവുരിയും,
ആത്മധ്യാനങ്ങളും, പരിചിതമായ തത്ത്വസംവാദങ്ങളും.
നിന്റെയീ കല്ലു പടുത്ത കൂട്ടിൽ ഞങ്ങൾക്കു വേണ്ട,
സുഭിക്ഷവും സുരക്ഷിതവുമായ പുതുമട്ടുമേളങ്ങൾ.
ഞങ്ങൾക്കു വേണം സ്വാതന്ത്ര്യം, ചിറകു വിരിയ്ക്കാൻ വൈപുല്യം,
വീണ്ടെടുക്കണം ഞങ്ങൾക്കാത്മബലം,
സർവബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞു നെഞ്ചിൽ ഞങ്ങൾക്കറിയണം
ഈ പ്രപഞ്ചഹൃദയത്തിന്റെ സ്പന്ദനതാളം.

(ചൈതാലി -1896)
********************************************8


അന്നം












ത്രിശ്ശിവപേരൂര്‍ പൂരപ്പറമ്പ് കടന്നു ഞാന്‍
ഒട്ടിയ വയറുമായ് ഉച്ചയ്ക്ക് കേറിച്ചെന്നു.
‘ഇത്ര മാത്രമേ ബാക്കി’യെന്നോതി വൈലോപ്പിള്ളി
ഇത്തിരിച്ചോറും മോരും ഉപ്പിലിട്ടതും തന്നു.
ഞാനുണ്ണുന്നതും നോക്കി നില്‍ക്കുമ്പോള്‍ മഹാകവി,
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞു പോയ്
‘ആരു പെറ്റതാണാവോ പാവമീ ചെറുക്കനെ,
ആരാകിലെന്തപ്പെണ്ണിന്‍ ജാതകം മഹാ കഷ്ടം!’
എനിക്കു ചിരി വന്നു, ‘ബാഹുക ദിനമുന്തിക്കഴിക്കു-
മവിടുത്തെ ജാതകം ബഹുകേമം!’
‘കൂടല്‍മാണിക്യത്തിലെ സദ്യ നീയുണ്ടിട്ടുണ്ടോ?
പാടി ഞാന്‍ പുകഴ്ത്താം കെങ്കേമമാപ്പുളിങ്കറി.’
അപ്പൊഴെന്‍ മുന്നില്‍ നിന്നു മാഞ്ഞു പോയ് വൈലോപ്പിള്ളി,
മറ്റൊരു രംഗം കണ്ണില്‍ തെളിഞ്ഞു, പറഞ്ഞു ഞാന്‍,
വംഗ സാഗരത്തിന്‍റെ കരയില്‍ ശ്മശാനത്തില്‍
അന്തി തന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കമന്തിമാന്നമായ് വെച്ച
മണ്‍‍കലത്തിലെ ചോറു തിന്നതു ഞാനോര്‍ക്കുന്നു!
മിണ്ടീലൊന്നും, ചെന്നു തന്‍ ചാരു കസാലയില്‍
ചിന്ത പൂണ്ടവിടുന്നു കിടന്നൂ കുറച്ചിട.
ഇന്നെനിക്കറിയാമാക്കിടപ്പിലുണര്‍ന്നില്ലേ,
അങ്ങ തന്നുള്ളില്‍ ജഗത് ഭക്ഷകനാകും കാലം

രചന: ബാലചന്ദ്രന്‍ ചുള്ളിക്കാട്
********************************************** 
വിധിയെഴുതുമ്പോള്‍ - ഇടശ്ശേരി
-------------------------------------
ദയയുടെ നീലക്കുപ്പായം താന്‍
ദൗര്‍ബല്യത്തിനു പാകം .
ഭയവും ബഹുമാനവുമൊരു തോണിയി-
ലത്രേയാത്രതിരിപ്പൂ.
തോളില്‍ കൈകള്‍ പിണച്ചു നടപ്പൂ
വീര്യം ക്രൌര്യവുമെങ്ങും.
തോഴരെ , വയ്യ ,തിരിച്ചറിയാനിനി
ദ്ധൂര്‍ത്തിനെ ദാനത്തെയും .
തലനാര്‍ ക്കൊടിയുടെ നൂറാലൊരു കന
മേലും വര കൊണ്ടല്ലോ
നലമോടതിരു വരച്ചതു ദൈവം
ശരിയും തെറ്റും തമ്മില്‍;
വര പോകട്ടെ വരമ്പുകള്‍ കാണാന്‍
പോലും കണ്ണട വേണം .
നരനു തടഞ്ഞു വീഴാതെ നടക്കാന്‍
തരമില്ലല്ലോ മണ്ണില്‍
വീഴ്ചകള്‍ സാധാരണ,മെന്തുണ്ടു
ചിരിയ്ക്കാന്‍ നമ്മിലോരുത്തന്‍
വിധിയെഴുതുമ്പോളല്ലേ കൂട്ട
ച്ചിരിയുതിരേണ്ട മുഹൂര്‍ത്തം.