ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

ആനുകാലികം

 

ആശ്വാസം...

കല്‍പ്പറ്റ നാരായണന്‍


അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈരം കെടുത്തില്ല

ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ
തല തുവര്‍ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല

ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല

ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
ടോര്‍ച്ചെടുക്കേണ്ട
വിഷം തീണ്ടി
രോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
അയല്‍ക്കാരനെയോത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി

ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു

തന്റെ കുറ്റമാണു
ഞാനനുഭവിക്കുന്നതത്രയും
എന്ന ഗര്‍ഭകാലത്തോന്നലില്‍ നിന്ന്
അമ്മ ഇന്നലെ മുക്തയായി
ഒടുവില്‍ അമ്മയെന്നെ
പെറ്റു തീര്‍ന്നു

ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
ദു:ഖം കൊണ്ട്
ഇനിയാരും കരയുകയില്ല
...................................................................................................................................

കാടെവിടെ മക്കളേ
(അയ്യപ്പപ്പണിക്കര്‍)
                                                                     

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?

ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?

ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?

പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-

                           ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?


................................................................................................................................................................

ഓര്‍മ്മകളുടെ ഓണം  (ബാലചന്ദ്രന്‍ ചൂള്ളിക്കാട്)



  

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.
**********************************************************************************

അത്താഴം
രചന - എ.അയ്യപ്പന്‍
കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ..
മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്..

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍..
ഇന്നത്തത്താഴം ഇത് കൊണ്ടാവാം..

ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍..
അര വയറോടെ അച്ചിയും ഞാനും..

മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം..
അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു
ചോരയില്‍ ചവുട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം...

******************************************************************

  കീഴാളന്‍

രചന: കുരീപ്പുഴ ശ്രീകുമാര്‍
കുറ്റികരിച്ചു കിളച്ചു മറിച്ചതും
വിത്തുവിതച്ചതും വേളപറിച്ചതും
ഞാനേ കീഴാളന്‍
കന്നി മണ്ണിന്റെ ചേലാളന്‍
തേവി നനച്ചതും
കൊയ്തു മെതിച്ചതും
മോതിര കറ്റകള്‍
അപ്പുറം വെച്ചിട്ട്
കാടി കുടിച്ച്
വരമ്പില്‍ കിടന്നതും
ഞാനേ കീഴാളന്‍
പുതു നെല്ലിന്റെ കൂട്ടാളന്‍

ചേറു ചവിട്ടി കുഴച്ചു ചതുരത്തില്‍
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീപൂട്ടി ചുട്ടതും ഇഷ്ടിക കൂമ്പാരം
തോലിലെടുത്തു തളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ച് വീടു പണിഞ്ഞിട്ട്
ആകാശ കൂരയില്‍ അന്തിയെരിച്ചതും
ഞാനേ കീഴാളന്‍
നെടുതൂണിന്റെ കാരാളന്‍

കായല്‍ കയങ്ങളില്‍ ഓലവിരിച്ചിട്ട്
തുണ്ടു കുതിര്‍ത്തതും പോളയരിഞ്ഞതും
കാട്ടുകറക്കിയിട്ട് പൊന്നാരം തൂത്തതും
ചില്ലിക്ക് വീട്ടില്‍ ചിലവിനും പോരാഞ്ഞ്
ചെല്ലക്കയര്‍ കുടുക്കിട്ടൊടുങ്ങിയും
ഞാനേ കീഴാളാന്‍
കരിമണ്ണിന്റെ ഊരാളന്‍
എന്‍ വിയര്‍പ്പില്ലാതെ ലോകമില്ലാതെ
എന്‍ ചോരയില്ലാതെ കാലമില്ല
എന്‍ വിരല്‍ തൊട്ടാല്‍ ചുവക്കുന്നാ വൃക്ഷം
എന്‍ കണ്ണു വീണാല്‍ മെതിയ്ക്കുന്നു പുഷ്പം
എന്‍ കാലമെങ്ങില്‍ കിലുങ്ങും സമുദ്രം
എന്‍ തുടി കേട്ടാല്‍ നടുങ്ങുന്നു മാനം
ഞാനേ കീഴാളന്‍
കരിമണ്ണിന്റെ ഊരാളന്‍

മേലാള കഴുമരമേറി പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യന്മാര്‍
കീഴാള തെരുവുകള്‍ തോറും മുളച്ചു പൊന്തുന്നേ
കറുത്ത സൂര്യന്മാര്‍
ഭൂലോക പെരുമഴതുള്ളും തണുത്ത കൂരാപ്പി
വിശന്ന സൂര്യന്മാര്‍
ഈരാളുകള്‍ നൂറാളുകളായി വന്നു ചേരുന്നേ
വിശന്ന സൂര്യന്മാര്‍
ഞാനെന്റെ ദുഃഖചിന്തുകളും താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ കൂടെ വരുന്നേ
ആദ്യത്യന്‍ കതിരുണരുമ്പോഴേ കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ കൂടെ വരുന്നേ
കൂടെ വരുന്നേ...
ഓ....ഓ...

**********************************************************************************


ഉത്തരം മുട്ടുന്നത്

(pukayunnakolliblogspot)
വര്‍ത്തമാനപ്പത്രം
നിവര്‍ത്തുമ്പൊഴെന്നും
ഉത്തരം മുട്ടുന്നു

ഉത്തരം മുട്ടുന്നത്
എളുപ്പവഴിയില്‍
ക്രിയ ചെയ്തിട്ടാണെന്ന്
മകള്‍
 'ഉത്തരം' മുട്ടുന്നത്
വളര്‍ന്നു വലുതായിട്ടാണെന്ന്
മകന്‍

ചോദ്യങ്ങള്‍ പിന്നെയും
പിറക്കുന്നതുകൊണ്ടാണെന്നു
ഭാര്യ

കൊച്ചിലേയവന്‍
അങ്ങനാണെന്നമ്മ

അച്ഛന്‍ മിണ്ടിയില്ല,
അച്ഛനറിയാമായിരുന്നു
ഉത്തരം മുട്ടുന്നതെന്തുകൊണ്ടെന്ന് ....
***********************************************************************************

വെജിറ്റേറിയൻ
കുഴൂര്‍ വി‌ല്‍‌സന്‍


കാക്കയ്ക്കും പൂച്ചയ്ക്കും
ചെതമ്പലുകളും ചെകിളയും

തല കൊച്ച്മോൾക്ക്
വാൽ മിടുക്കനായ മോനു

നടുക്കഷണങ്ങൾ
അച്ഛനും കൂട്ടുകാരനും

വീതം വച്ച് കഴിഞ്ഞപ്പോൾ
അവൾ വെജിറ്റേറിയനായി

ഉളുമ്പ്നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി

****************************************************************************
ഭക്ത
(കുഴൂർ വിത്സൻ)
നീ കഴിക്കാത്തതെന്തേ
എന്ന ചോദ്യത്തിനു
നൊയമ്പെടുത്തു
അമ്മക്കിത് വേണോയെന്ന
നിഷ്കളങ്കതയ്ക്ക് മുന്നിൽ
ഉപവാസം
പലനേരവും
ഒരു നേരം നോറ്റ്
അങ്ങനെ
അറിയപ്പെടുന്ന ഭക്തയുമായി..
**********************************************************************************

റഫീക്ക്‌ അഹമ്മദ്‌

കവിതകള്‍
ഇന്ന്‌ പ്രാതലിന്‌
പതിനേഴു മരണം
മൂന്നു കൊലപാതകം
ആറ്‌ ആത്മഹത്യ.
പത്രമില്ലായിരുന്നെങ്കില്‍
ദൈവമേ
ഒരു പട്ടിണിമരണം!
Rafeek Ahammed
*****************************************************


ദിനചര്യ


(വി. ഗീത)


നോവുകള്‍ കൂട്ടിക്കെട്ടി,
കുറ്റിച്ചൂലാക്കി, മുറ്റമടിച്ചു,

വെറുപ്പു കടിച്ചു തുപ്പി
പല്ലു തേച്ചു,

കോപം കയറാക്കി
വെള്ളം കോരി,

ഒരു തേങ്ങല്‍ വെട്ടിമുറിച്ച്‌
അടുപ്പില്‍ തിരുകി,

വിയര്‍പ്പു പാകം ചെയ്‌ത്‌
തീന്‍ മേശയില്‍ വിളമ്പി,

നിലവിളികള്‍ കഴുകി
ഉണങ്ങാനിട്ടു,

പരിഭവങ്ങള്‍ ഇസ്‌തിരിയിട്ടു മടക്കി
അലമാരയില്‍ വച്ചു,

മടുപ്പിന്റെ കയത്തില്‍
മുങ്ങിക്കുളിച്ചു,

എന്നിട്ട്‌,
സൗമ്യത എന്ന നിശാവസ്‌ത്രമണിഞ്ഞ്‌
പ്രസന്നതയുടെ മുഖലേപം പുരട്ടി
ഒരു പുഞ്ചിരി മുഖത്തൊട്ടിച്ച്‌
പൂമുഖവാതിലില്‍
പൂന്തിങ്കളായി
....
*  *********    ****************************
ഫര്‍ണീച്ചര്‍

കിട്ടാവുന്നതില്‍
മുന്തിയ ഇനം കൊണ്ട്
തീര്‍ത്തു
... ഫര്ണീച്ചറുകള്‍

കയറി വരുമ്പോള്‍
തന്നെ കാണട്ടെ
കേമത്തം

ചെത്തി മിനുക്കി
ചേലില്‍
പലയിടത്തും
വച്ച് നോക്കി

പച്ച വിരിക്കുന്നില്ല
തണല്‍ കിട്ടുന്നുമില്ല

വീട് കാടായി
പിന്നെ

കാതു തുളക്കുന്ന
കൂവലുകള്‍
ചില്ല തേടിയലഞ്ഞവയുടെ
ചിറകടികള്‍

വിറയാര്‍ന്ന
സ്പന്ദനങ്ങള്‍

അവസാന
പിടച്ചിലുകള്‍

ഞരക്കത്തോടെ
ഒന്നൊന്നായി
കൊഴിഞ്ഞു
വീണുകൊണ്ടിരുന്നു
അകത്തേക്ക്

ഇന്നലെയാണ്
വീടിന്റെ
അലര്‍ച്ച നിന്നത്

അവന്റെ
പുസ്തകത്തില്‍
ഒരു കുഞ്ഞു മരം
കണ്ടത്ല്‍ പിന്നെ...
  **********          ************
നിലാവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന മരമേ ...
-------------------------------------------

നിലാവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന മരം എന്താവും ആലോചിക്കുന്നത് ?

ചന്ദ്രനില്‍ പോയി താമസിച്ചാലോ എന്നോ ?
...

പക്ഷെ,
മണ്ണ് തുളച്ചു പോയി
പാതാളത്തില്‍ പാര്‍ത്ത വേരുകള്‍
അതിനു സമ്മതിയ്ക്കുമോ ?
കാറ്റിനോട് കിന്നാരം പറഞ്ഞിരിക്കുന്ന ഇലകള്‍
അത് കേട്ടതായി നടിക്കുമോ ?
ശിഖിരങ്ങളില്‍ കുറെ കൊല്ലങ്ങളായി
കുടിവെച്ചു പാര്‍ക്കുന്ന കാക്കകള്‍ സമ്മതിക്കുമോ ?
അവരുടെ സമ്മതം പോയി തുലയട്ടെ
ചന്ദ്രനില്‍ എത്താന്‍ എന്താണ് വഴി
എന്നാണോ ചിന്ത ?
വാനം കീഴടക്കുന്ന വാണം
അല്ലെങ്കില്‍ ചിറകുകള്‍
എവിടെ കിട്ടുമെന്നാണോ നീ ആലോചിയ്ക്കുന്നത് ?

ഈ മരകട്ടിലില്‍ കിടന്നു ജനലിലൂടെ നിലാവത്ത് നിന്നെ നോക്കുമ്പോള്‍ എനിക്കെന്താണ്

തോന്നുന്നത് എന്ന് ഞാന്‍ പറയട്ടെ .
നീ എങ്ങനെയാണ് ആലോചിയ്ക്കുക ?
നിന്റെ തലച്ചോറ് എന്താണ് ?
ഇലകളോ ? തടിയോ? വേരുകളോ ?
നിനക്ക് ബുദ്ധിയില്ല എന്ന് എനിക്കറിയാം
അതുകൊണ്ടാണ് ഞാന്‍
മൂര്‍ച്ച കൂട്ടിയ കോടാലി
കട്ടിലിനടിയില്‍ വെച്ച് നിന്നെ തന്നെ നോക്കിയിരിക്കുന്നത്
നാളെയാവട്ടെ എന്റെ ബുദ്ധി നിനക്ക് ,ഞാന്‍,മനസ്സിലാക്കിത്തരുന്നുണ്ട്.
*******************   *****************************
ടാഗോർ
നാഗരികതയ്ക്കെതിരെ
----------------------------------------
ആ കാടു ഞങ്ങൾക്കു തിരികെത്തരൂ,
ഈ നഗരം മടക്കിയെടുത്തുകൊള്ളൂ.
എടുത്തു മാറ്റൂ, ഈ കല്ലും കട്ടയും മരവുമിരുമ്പും.
നാഗരികതയുടെ യൗവനമേ, സർവഭക്ഷകേ, നിർദ്ദയേ!
ആ നിഴലടഞ്ഞ പാവനാശ്രമം തിരിച്ചുതരൂ,
തെളിഞ്ഞ പകലുകൾ, മുങ്ങിക്കുളിയുടെ സന്ധ്യകൾ,
ആ മേച്ചിൽപ്പുറങ്ങൾ, കീർത്തനാലാപനങ്ങൾ,
വരിനെല്ലിന്റെ പിടികളും, അര മറയ്ക്കുന്ന മരവുരിയും,
ആത്മധ്യാനങ്ങളും, പരിചിതമായ തത്ത്വസംവാദങ്ങളും.
നിന്റെയീ കല്ലു പടുത്ത കൂട്ടിൽ ഞങ്ങൾക്കു വേണ്ട,
സുഭിക്ഷവും സുരക്ഷിതവുമായ പുതുമട്ടുമേളങ്ങൾ.
ഞങ്ങൾക്കു വേണം സ്വാതന്ത്ര്യം, ചിറകു വിരിയ്ക്കാൻ വൈപുല്യം,
വീണ്ടെടുക്കണം ഞങ്ങൾക്കാത്മബലം,
സർവബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞു നെഞ്ചിൽ ഞങ്ങൾക്കറിയണം
ഈ പ്രപഞ്ചഹൃദയത്തിന്റെ സ്പന്ദനതാളം.

(ചൈതാലി -1896)
********************************************8


അന്നം












ത്രിശ്ശിവപേരൂര്‍ പൂരപ്പറമ്പ് കടന്നു ഞാന്‍
ഒട്ടിയ വയറുമായ് ഉച്ചയ്ക്ക് കേറിച്ചെന്നു.
‘ഇത്ര മാത്രമേ ബാക്കി’യെന്നോതി വൈലോപ്പിള്ളി
ഇത്തിരിച്ചോറും മോരും ഉപ്പിലിട്ടതും തന്നു.
ഞാനുണ്ണുന്നതും നോക്കി നില്‍ക്കുമ്പോള്‍ മഹാകവി,
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞു പോയ്
‘ആരു പെറ്റതാണാവോ പാവമീ ചെറുക്കനെ,
ആരാകിലെന്തപ്പെണ്ണിന്‍ ജാതകം മഹാ കഷ്ടം!’
എനിക്കു ചിരി വന്നു, ‘ബാഹുക ദിനമുന്തിക്കഴിക്കു-
മവിടുത്തെ ജാതകം ബഹുകേമം!’
‘കൂടല്‍മാണിക്യത്തിലെ സദ്യ നീയുണ്ടിട്ടുണ്ടോ?
പാടി ഞാന്‍ പുകഴ്ത്താം കെങ്കേമമാപ്പുളിങ്കറി.’
അപ്പൊഴെന്‍ മുന്നില്‍ നിന്നു മാഞ്ഞു പോയ് വൈലോപ്പിള്ളി,
മറ്റൊരു രംഗം കണ്ണില്‍ തെളിഞ്ഞു, പറഞ്ഞു ഞാന്‍,
വംഗ സാഗരത്തിന്‍റെ കരയില്‍ ശ്മശാനത്തില്‍
അന്തി തന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കമന്തിമാന്നമായ് വെച്ച
മണ്‍‍കലത്തിലെ ചോറു തിന്നതു ഞാനോര്‍ക്കുന്നു!
മിണ്ടീലൊന്നും, ചെന്നു തന്‍ ചാരു കസാലയില്‍
ചിന്ത പൂണ്ടവിടുന്നു കിടന്നൂ കുറച്ചിട.
ഇന്നെനിക്കറിയാമാക്കിടപ്പിലുണര്‍ന്നില്ലേ,
അങ്ങ തന്നുള്ളില്‍ ജഗത് ഭക്ഷകനാകും കാലം

രചന: ബാലചന്ദ്രന്‍ ചുള്ളിക്കാട്
********************************************** 
വിധിയെഴുതുമ്പോള്‍ - ഇടശ്ശേരി
-------------------------------------
ദയയുടെ നീലക്കുപ്പായം താന്‍
ദൗര്‍ബല്യത്തിനു പാകം .
ഭയവും ബഹുമാനവുമൊരു തോണിയി-
ലത്രേയാത്രതിരിപ്പൂ.
തോളില്‍ കൈകള്‍ പിണച്ചു നടപ്പൂ
വീര്യം ക്രൌര്യവുമെങ്ങും.
തോഴരെ , വയ്യ ,തിരിച്ചറിയാനിനി
ദ്ധൂര്‍ത്തിനെ ദാനത്തെയും .
തലനാര്‍ ക്കൊടിയുടെ നൂറാലൊരു കന
മേലും വര കൊണ്ടല്ലോ
നലമോടതിരു വരച്ചതു ദൈവം
ശരിയും തെറ്റും തമ്മില്‍;
വര പോകട്ടെ വരമ്പുകള്‍ കാണാന്‍
പോലും കണ്ണട വേണം .
നരനു തടഞ്ഞു വീഴാതെ നടക്കാന്‍
തരമില്ലല്ലോ മണ്ണില്‍
വീഴ്ചകള്‍ സാധാരണ,മെന്തുണ്ടു
ചിരിയ്ക്കാന്‍ നമ്മിലോരുത്തന്‍
വിധിയെഴുതുമ്പോളല്ലേ കൂട്ട
ച്ചിരിയുതിരേണ്ട മുഹൂര്‍ത്തം.

എഴുത്തുകാരെപ്പറ്റി .. WRITERS IN MALAYALAM LITERATURE

ബാലചന്ദ്രൻ ചുള്ളിക്കാട് (പേരിനു താഴെ ക്ലിക്ക് ചെയ്യുക)
ബാലചന്ദ്രൻ ചുള്ളിക്കാട്
കെ.ആർ.മീര
കെ.ആർ.മീര
എൻ.എ.നസീർ
എൻ.എ.നസീർ
ടി.പി.രാജീവൻ
ടി.പി.രാജീവൻ
പി.കുഞിരാമൻ നായർ
പി.കുഞ്ഞിരാമൻ നായർ
വൈലോപ്പിള്ളി
വൈലോപ്പിള്ളി

ശ്രീനാരായണ ഗുരു
ശ്രീനാരായണഗുരു
ലളിതാംബിക അന്തർജനം
ലളിതാംബിക അന്തർജനം



MALAYALAM LITERATURE

MALAYALAM LITERATURE

LITERATURE

FOLK LITERATURE


MALAYALAM WRITERS

MALAYALAM LANGUAGE

പ്ലസ്‌ വണ്‍.. അധിക വായനയ്ക്ക്


ആനന്ദ ധാര


ചൂടാതെ പോയി നീ നിനക്കായി ഞാന്‍ ചോര ചാറി
ചുവപ്പിചോരെന്‍ പനിനീര്‍ പൂവുകള്‍
കാണാതെ  പോയി നീ നിനക്കായി ഞാന്‍
എന്‍റെ പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്ന് തൊടാതെ പോയി വിരല്‍തുമ്പിനാല്‍ ഇന്നും
നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവല്സരങ്ങള്‍ക്കുമാക്കരെ
അന്തമെഴാതതാം ഓര്‍മ്മകള്‍ക്കക്കരെ
കുംകുമം തൊട്ടു വരുന്ന ശരല്‍ക്കാല
സന്ധ്യയാണിന്നും  എനിക്ക് നീ ഓമനേ
ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം
എന്ത്   ആനന്ദം ആണെനിക്ക്‌ ഓമനേ
എന്നുമെന്നും എന്‍ പാന പാത്രം നിറക്കട്ടെ
നിന്‍ അസാന്നിധ്യം പകരുന്ന വേദന
...........................................................................................................................................................
ഇനി വരുന്നൊരു തലമുറക്ക്‌ ഇവിടെ വാസം സാദ്ധ്യമോ?...

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ? കാലികമായ ഈ ചോദ്യത്തിനുള്ള ഉത്തരം കാണേണ്ടത് നമ്മൾ ഓരോരുത്തരുമാണ്..
ഇത്രയും ശക്തമായൊരു വരികൾ അടുത്ത നാളുകളിലോന്നും കേട്ടിട്ടില്ല. ഇഞ്ചക്കാട് ബാലചന്ദ്രന്‍റെ രചനയും രശ്മി സതീഷിന്‍റെ ശബ്ദവും കൂടിയായപ്പോള്‍ ശക്തമായ പ്രതിഷേധമായി കവിത മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്നു...
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ.?
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും.
ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.
തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയോരോ മലകളും,
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയാണെന്‍ പിറവിയെന്നാല്‍-വിത്തുകള്‍ തന്‍ മന്ത്രണം.
പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കാകണം.
സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ.............
..............................................................................................................................................................

ഒരു ഞരമ്പിപ്പൊഴും.. സച്ചിദാനന്ദൻ


ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്ന്
ഒരില തന്റെ ചില്ലയോടോതി..
ഒരില കൊഴിയാതെയിപ്പോഴും ബാക്കിയെ-
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റിനോടോതി...

ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നില്‍പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി..
ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നില്‍പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി..
ഒരു മരം വെട്ടാതെയൊരു കോണിൽ കാണുമെ-
ന്നൊരു കാടു ഭൂമിയോടോതി

ഒരു സൂര്യനിനിയും ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി...
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാൻ
അടരുന്ന രാത്രിയോടോതി....
അടരുന്ന രാത്രിയോടോതി....

അതു കേട്ടു ഭൂമിതൻ പീഡിതരൊക്കെയും
പുലരിയോടോപ്പമുണര്‍ന്നു...
അവരുണര്‍ന്നപ്പോഴേ പുഴകൾ പാടി,
വീണ്ടും തളിരിടും കരുണയും കാടും...

പുതു സൂര്യൻ മഞ്ഞിന്റെ തമ്പുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും...
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്ന്
ഒരില തന്റെ ചില്ലയോടോതി...
ഒരില തന്റെ ചില്ലയോടോതി...
ഒരില തന്റെ ചില്ലയോടോതി...

MALAYALAM KAVITHAKAL (lyrics) മലയാളം കവിതകള്‍

 കവിതകള്‍ 
മോഹം - ഒ.എന്‍.വിPDFPrint

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
       തിരുമുറ്റത്തെത്തുവാന്‍ മോഹം


   തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
          നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം 
         മരമോന്നുലുതുവാന്‍ മോഹം 
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം


തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍  മോഹം


ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം


വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം


അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം


വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം


പക
Murukan Kattakkada 
(മുരുകന്‍ കാട്ടാക്കട)

ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണൽ‌ തീരത്ത്-
വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

രാസതീർത്ഥം കുടിച്ചാമാശയം വീർത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികൾ‌
രാത്രികൾ‌ പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകൾ

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാർ‌മേഘമല്ല, കരിമ്പുകച്ചുരുളുകൾ‌
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി.
കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സർ‌പ്പം‌

മഴയേറ്റു മുറ്റത്തിറങ്ങി നിൽ‌ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടൽ
കണ്ണീരിനുപ്പിൻ‌ ചവർപ്പിറക്കൂ
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

ഇരുകൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്ന് മർത്യജന്മം
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക..
ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരർ
ആരുടേതാണുടഞ്ഞൊരീ കനവുകൾ‌?
ആരുടച്ചതാണീ കനൽചിമിഴുകൾ‌?
ആരുടേതീ നിരാലംബ നിദ്രകൾ‌?
ആരുറക്കിയീ ശാന്തതീരസ്മൃതി
നീ, ജലാദ്രി, തമോഗർ‌ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക!

അലറി ആർത്തണയുന്ന തിര തമോഗർ‌ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാർ‌ത്തനാദങ്ങൾ‌ അശാന്തികൾ‌
അവശിഷ്ടമജ്ഞാതമൃതചിന്തകൾ
അം‌ഗുലീയാഗ്രത്തിൽ‌‌ നിന്നൂർന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകൾ
ഇനിയെത്ര തിരവന്നു പോകിലും
എന്റെ കനൽ‌മുറിവിൽ നിൻ‌മുഖം  മാത്രം
എന്റെ ശ്രവണികളിൽ‌ നിൻ‌ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകൾ
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകൾ
കവിളിലാരാണു തഴുകുന്നൊതീ കുളിർ
കടൽ‌ മാതാവ് ഭ്രാന്തവേഗത്തിലോ..?
അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണർന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകൾ‌
ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം
കൊന്നവർ‌ കുന്നായ്മ കൂട്ടാ‍യിരുന്നവർ‌
ഇന്നൊരേകുഴിയിൽ കുമിഞ്ഞവർ‌ അദ്വൈത –
ധർമ്മമാർ‌ന്നുപ്പു നീരായലിഞ്ഞവർ‌
ഇരു കൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്നു മർത്യജന്മം
തിരയായി തീർത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോൽ
കടലിതാ ശാന്തമായോർ‌മ്മകൾ‌ തപ്പുന്നു
ഒരു ഡിസംബർ‌ ത്യാഗതീരം കടക്കുന്നു.





എ.അയ്യപ്പന്‍റെ കവിത 







അമ്മമലയാളം (കുരീപ്പുഴ)
................................................................
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ.
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ.
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ.
വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം.
മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം.
ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി.
തേകുവാന്‍ ,ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം.
അന്യമായ് പോകുന്ന ജീവമലയാളം.
ഓര്‍ക്കുക,അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം.
ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം.
പുള്ളുവന്‍ ,വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം.
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.




പി.പി.രാമചന്ദ്രന്‍റെ കവിത 


ജി.ശങ്കരപ്പിള്ളയുടെ കവിത 





കുരീപ്പുഴയുടെ കവിത 







വയലാര്‍ കവിത



കുഞ്ഞുണ്ണിക്കവിതകള്‍


എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ


അയ്യോ എനിക്കെന്നെ വല്ലാതെ നാറുന്നുവല്ലോ

അയ്യോ എനിക്കെന്റെ മനസ്സില്‍നിന്നു
പുറത്തുകടക്കാനാവുന്നില്ലല്ലോ

അയ്യോ ഞാനെന്നെ എവിടെയോ
മറന്നുവച്ചുപോന്നിരിക്കുന്നുവല്ലോ


ഞാനൊരു കവിതക്കാരന്‍
കപട കവിതക്കാരന്‍
വികടകവിതക്കാരന്‍
എന്നാലും വിതക്കാരന്‍


ഞാനിനിയെന്നുടെയച്ഛനാകും
പിന്നെയമ്മയാകും
പിന്നെ മോനാകും മോളാകും
പിന്നെയോ
ഞാനെന്റെ ഞാനുമാകും


ഞാന്‍ വളയില്‍ വളയില്ല
വളപ്പൊട്ടില്‍ വിളയും


എനിക്കുതന്നെ കിട്ടുന്നൂ
ഞാനയയ്ക്കുന്നതൊക്കെയും
ആരില്‍നിന്നെതതേ നോക്കൂ
വിഡ്ഢിശ്ശിപ്പായിയീശ്വരന്‍

ഞാനുണര്‍ന്നപ്പോളെന്നെക്കണ്ടില്ല ഭാഗ്യം ഭാഗ്യം

പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാന്‍

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം

ഞാനാരുടെ തോന്നലാണ്‌

എന്നെപ്പെറ്റതു ഞാന്‍തന്നെ

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍
ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും
അമ്പട ഞാനേ

എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍

SHORT FILMS (ഹ്രസ്വ സിനിമകൾ)

LEAD INDIA (hindi), TODAY (malayalam),  5 ROOPA (tamil), ASAI (tamil)
WHAT IS THAT ?

 ഹ്രസ്വ സിനിമ കള്‍
I LOVE MY INDIA

 



5 ROOPA









WHAT IS THAT?






SCRAP BOOK (MALAYALAM) 






                            SHADELESS


(https://www.youtube.com/watch?v=dW1QU_mOpWA)






മലയാളത്തിന്‍റെ അധിക വായനയ്‌ക്ക് ..

മലയാളം ക്ലാസ്സുകളില്‍, ചര്‍ച്ചകള്‍, പ്രസംഗം, ഉപന്യാസം, എന്നിവയ്ക്ക് സഹാകമാകുന്ന ചില വിവരങ്ങള്‍..


...എന്‍ഡോസല്ഫാന്റെ ഒരു ഇര 

ഒരു പെണ്കുട്ടിയുടെ ഡയറിയിലെ ഒരു പേജ്
ഇങ്ങനെ:
"ഇന്ന് വളരെ നേരത്തെ ആണ് അമ്മ
ജോലിയ്ക്ക് പോയത്. തിരിച്ചെത്തിയത്
‌ വളരെ വൈകിയും. എനിക്കിന്ന് കോളേജില്
വളരെ അലസമായ ഒരു ദിനമായിരുന്നു. അച്ഛന്
പതിവ് പോലെ എത്തിയത് ഓഫീസ് ടെന്ഷനില്
തന്നെ. രാത്രി ഞങ്ങള്ക്ക് അമ്മ
ചപ്പാത്തിയും കറിയും ഉണ്ടാക്കി വച്ചു.
അത്താഴത്തിനു ഇരുന്ന്,
ചപ്പാത്തി എടുക്കുന്നതിന് ഇടയ്ക്കാണ്
പലതും കരിഞ്ഞു പോയി എന്ന് ഞാന് കണ്ടത്.
അതുകൊണ്ട് സാധാരണ മൂന്നു
ചപ്പാത്തി കഴിക്കുന്ന ഞാന്
രണ്ടെണ്ണം എടുക്കുകയും അതില് അര
ഭാഗം ബാക്കി വയ്ക്കുകയും ചെയ്തു. അച്ഛന്
പക്ഷെ ഒരിക്കലും ഇതൊന്നും ഒരു പ്രശ്നമല്ല.
കരിഞ്ഞ ചപ്പാത്തിയും അല്പം ഉപ്പു കൂടിയ
കറിയും അച്ഛന്
ഏറ്റവും സ്വാദിഷ്ടം ആയിട്ടാണ് കഴിച്ചത്.
അച്ഛന് അപ്പോള് എന്നോട് അന്ന്
കോളേജിലെ വിശേഷങ്ങള്
ചോദിക്കുകയും വരുന്ന വഴിയില് കണ്ട
നാട്ടുകാര്യങ്ങളെ കുറിച്ച് പറയുകയും ചെയ്തു.
സന്തോഷമായി കഴിച്ച്, കൈ കഴുകി അച്ഛന്
ബെഡ് റൂമിലേക്ക് പോയി. ഞാന് പുറകെ ചെന്നു.
കരിഞ്ഞ ചപ്പാത്തി എങ്ങനെ കഴിക്കുന്നുവെന്
നു ചോദിച്ചു. അച്ഛന് പറഞ്ഞത് ഇതാണ്:
"ചപ്പാത്തി കരിഞ്ഞതും കറിയ്ക്ക് ഉപ്പു
കൂടിയതും അമ്മ ശ്രദ്ധിച്ചിട്ട്‌ പോലുമില്ല
എന്ന് മോള് കണ്ടിരുന്നോ? അത്രയ്ക്ക്
ക്ഷീണിതയായിരുന്നു അമ്മ.
ക്ഷീണവും വിശപ്പും ഒക്കെ കൂടുമ്പോള്
ആര്ക്കും ആഹാരത്തെക്കാള് പ്രധാനമാവില്ല
അതിന്റെ സ്വാദ്. ഒരു ടൈംപാസ്
പോലെ ആഹാരം കഴിക്കുന്നവര്ക്കാണ് സ്വാദ്
കുറഞ്ഞാല് പ്രശ്നം. ഒരു ദിവസം ഓടിനടന്ന്
ഓഫീസില് ജോലി ചെയ്തു തളര്ന്നിട്ടാണ് അമ്മ
നമുക്ക് ആഹാരം ഉണ്ടാക്കി തന്നത്.
അമ്മയുടെ ആ സ്നേഹത്തെയാണ് ഞാന്
ഏറ്റവും സ്വാദിഷ്ടമായി കഴിച്ചതും. ആ
അമ്മയെ എന്തിനാണ് വാക്കുകള് കൊണ്ട്
വേദനിപ്പിക്കുന്നത്? എന്ത് വന്നാലും,
കരിഞ്ഞ
ചപ്പാത്തി ആരെയും വേദനിപ്പിക്കില്
ലല്ലോ!"
ഇത് കേട്ടുകൊണ്ടാണ് അമ്മ ബെഡ്റൂമിലേക്ക്
വന്നത്. കേട്ടപ്പോള് അമ്മയുടെ കണ്ണ്
നിറഞ്ഞു. അത് കണ്ട് അച്ഛന് എഴുന്നേറ്റു
ചെന്ന് അമ്മയുടെ തോളില്
തട്ടി "സാരമില്ലെടോ... താന് റസ്റ്റ് എടുക്ക്!"
എന്ന് പറഞ്ഞു. എന്നിട്ട് തിരിഞ്ഞ്,
"വെറുതെ അമ്മയെ കരയിക്കാതെ പോവുന്നുണ്ടോ!"
എന്ന് എന്നോട് തമാശയായി പറഞ്ഞു.
ഇന്ന് വരെ ഞാന് കണ്ടിട്ടുള്ളതില
് ഏറ്റവും മനോഹരമായ കാഴ്ച
അതായിരുന്നു..."
വായിക്കുന്ന ഓരോരുത്തരുടെയും ഓര്മ്മകള്
പിറകിലേക്ക് മറിയുന്നുണ്ടാവും എന്ന് ഞാന്
ഊഹിക്കുന്നു. നല്ലത്. ചില പശ്ചാത്താപങ്ങള്‍,
ചില തിരിച്ചറിവുകള് മുന്നോട്ടുള്ള
ജീവിതത്തില് നല്ലതേ വരുത്തൂ

മലയാളത്തിന്‍റെ പ്രിയ ഗാനങ്ങള്‍ (malayalam old song evergreen) .. video

മലയാളത്തിന്‍റെ പ്രിയ ഗാനങ്ങള്‍

1.ശര റാന്തല്‍ (sara ranthal thiri thaanu..)http://www.youtube.com/watch?v=mxUvMswGmZ4
2.ഓമലാളെ കണ്ടൂ ഞാന്‍ (oamalaale kandu njaan) http://www.youtube.com/watch?v=4PEo1Zju3h0
3 ശങ്ക് പുഷ്പം.. (sankupushpam kannezhuthumbol) http://www.youtube.com/watch?      v=JeOFC8NNZvo&feature=related
4.ചക്രവര്‍ത്തിനീ (chakravartthinee ninakku njan) http://www.youtube.com/watch?v=k5NduvwkbBU&feature=related
5.സന്യാസിനീ (sanyaasini nin punyaasramatthil) http://www.youtube.com/watch?v=PkENM8uYqek&feature=related
6.ആയിരം പാദസരങ്ങള്‍ (aayiram paadhasarangal) http://www.youtube.com/watch?v=PkENM8uYqek&feature=related
7.കായാമ്പൂ (kaayaampoo kannil) http://www.youtube.com/watch?v=ZxCidYKFZaQ

PRIYA KAVITHAKAL (മലയാളത്തിന്റെ പ്രീയ കവിതകൾ)

VANDHIPPIN MAATHAAVINE ...
(വന്ദിപ്പിൻ മാതാവിനെ)
. 

AMMA MALAYALAM
അമ്മ മലയാളം


 

IRULIN MAHAA NIDRAYIL..
ഇരുളിൻ മഹാ നിദ്രയിൽ